തിരുവനന്തപുരം: സംസ്ഥാന ബിജെപി ഓഫീസ് ആക്രമിച്ചവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു. സിപിഎം കൗണ്‍സിലര്‍ ഐ.പി ബിനുവിനും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പ്രതിന് സാജിനുമെതിരെയണ് കേസെടുത്തിരിക്കുന്നത്.
അന്വേഷണത്തിന് പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചുവെന്ന് ഐജി മനോജ് എബ്രഹാം അറിയിച്ചു. ഗൂഢാലോചനയില്‍ പങ്കാളികളായ നേതാക്കള്‍ക്കെതിരെയും കേസെടുക്കുമെന്നും പോലീസ് വ്യക്തമാക്കി. സംഘര്‍ഷബാധിത മേഖലയില്‍ 450 ഓളം പൊലീസുകാരെ നിയമിച്ചു. നിരന്തര പെട്രോളിംഗിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ രാഷ്ട്രീയപാര്‍ട്ടി ഓഫീസുകളുടെ സുരക്ഷ കൂട്ടിയിട്ടുണ്ട്. കൂടുതല്‍ അക്രമങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി തലസ്ഥാനത്ത് മൂന്നു ദിവസത്തേയ്ക്ക് പാര്‍ട്ടികളുടെ പ്രകടനങ്ങള്‍ക്കും പൊതുയോഗങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: