ഇന്ത്യയടക്കം നിരവധി രാജ്യങ്ങളിലെ ഭരണാധികാരികള്‍ അവരുടെ കൃത്യനിര്‍വ്വഹണത്തിലൂടെ രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തുമ്പോള്‍ പാക്കിസ്ഥാന് പറയാനുള്ളത് നിലനില്‍പ്പിന് വേണ്ടി പെടാപാടുപെടുന്ന നേതാക്കന്മാരുടെ കഥകള്‍. പാക്കിസ്ഥാന്റെ സ്വാതന്ത്ര്യത്തോളം പോന്ന പ്രായമുണ്ട് ഇത്തരം കഥകള്‍ക്ക്.
1947ല്‍ ലിയാഖത്ത് അലിഖാനില്‍ തുടങ്ങി ഇന്നത്തെ പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ് വരെ ഈ പട്ടികയില്‍ പെടുന്നു. അഞ്ച് വര്‍ഷം പോലും ഒരു ഭരണാധികാരി പാക്കിസ്ഥാന് ഭരിച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം.
സൈനിക അട്ടിമറിയും ഭീകരതയും ഈ രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കുന്നത് ദുസ്സഹമായ ജീവിതം. ഭീകരത കയറ്റുമതി ചെയ്യുന്ന ഏര്‍പ്പാട് അവസാനിപ്പിച്ചാല്‍ മാത്രമേ പാക്കിസ്ഥാന് എന്ന രാജ്യത്തിന് പുരോഗതി കൈവരുകയുള്ളൂ. ഇത് ഇന്ത്യ കാലങ്ങളായി പറഞ്ഞുവരുന്നതാണ്. എന്നാല്‍ ഇന്ത്യക്കെതിരെ വൃത്തികെട്ട നിഴല്‍യുദ്ധം തുടരുകയാണ് പാക്കിസ്ഥാന് ചെയ്തു പോന്നത്.
പാക്കിസ്ഥാന്റെ ഒട്ടു സ്ഥിരതയല്ലാത്ത രാഷ്ട്രീയ ചരിത്രം:-
- സ്വതന്ത്ര പാക്കിസ്ഥാന്റെ ആദ്യ പ്രധാനമന്ത്രി ലിയാഖത്ത് അലിഖാന് 1947 ആഗസ്റ്റ് 15ന് അധികാരറ്റു. എന്നാല്‍ അദ്ദേഹത്തിന് കാലാവധി തികയ്ക്കാനായില്ല. 1951 ഒക്ടോബര്‍ 16ന് അദ്ദേഹം കൊല്ലപ്പെട്ടു.
- രണ്ടാമതായി ഖവാജാ നിസാമുദ്ദീന്‍ അധികാരത്തിലെത്തി. എന്നാല്‍ 1953ല്‍ ഖവാജയെ അന്നത്തെ ഗവര്‍ണര്‍ ജനറല്‍ ഗുലാം മുഹമ്മദ് പുറത്താക്കിയതോടെ ആ ഭരണം അവസാനിച്ചു.
- തുടര്‍ന്ന് അധികാരത്തിലേറിയ മുഹമ്മദ് അലി ഭോഗ്രയുടെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. ഗവര്‍ണര്‍ ഗുലാം മുഹമ്മദ് തന്നെ അദ്ദേഹത്തേയും പുറത്താക്കി. 1954ല്‍ പുറത്തായ ഭോഗ്ര വീണ്ടും അധികാരത്തിലേറിയെങ്കിലും അദ്ദേഹത്തെ ഗവര്‍ണര്‍ ജനറല്‍ ഇസ്കെന്ദര്‍ മിസ്ര 1955ല്‍ പുറത്താക്കി.
- ഗവര്‍ണര്‍ ഇസ്കെന്ദര്‍ മിര്‍സയാണ് പാക്ക് പ്രസിഡന്റായിരുന്ന ചൗധരി മുഹമ്മദ് അലിയേയും പുറത്താക്കിയത്. 1956 സെപ്തംബര്‍ 12നായിരുന്നു ഇത്.
- അവാമി ലീഗിന്റെ നേതാവായ ഹുസൈന് ഷഹീദ് സുഹ്രവാര്ഡിനെ പുറത്താക്കിയത് 1957ലാണ്.
- തടര്‍ന്ന് ഇബ്രാഹിം ഇസ്മെയില്‍ ചുന്ദ്രിദാറിനെ പ്രധാനമന്ത്രിയായി ഗവര്‍ണര്‍ നിയമിച്ചു. അദ്ദേഹം അധികാരത്തിലിരുന്നത് വെറും രണ്ട് മാസം മാത്രം. 1957 ഡിസംബറില്‍ അദ്ദേഹം സ്വയം രാജിവെച്ച് പുറത്ത് പോയി.
- 1958ല്‍ അയൂബ്ഖാന് പട്ടാള നിയമം പുറപ്പെടുവിച്ചതോടെ ഫിറോസ് ഖാസ് നൂണിനും അധികാരം വെച്ചൊഴിയേണ്ടി വന്നു. തുടര്‍ന്ന് അധികാരത്തിലേറിയ നുറുള്‍ അമീന് പാക്കിസ്ഥാന് ഭരിച്ചത് വെറും 13 ദിവസമാണ്. 1971 ഡിസംബറിലായിരുന്നു ഇത്.
- പിന്നീട് അധികാരത്തിലെത്തിയത് സുള്‍ഫീക്കര്‍ അലി ഭൂട്ടോ ആയിരുന്നു. 1973 മുതല്‍ പ്രത്യേക കരാറ് പ്രകാരം അദ്ദേഹം പ്രസിഡന്റ് പദവി അലങ്കരിച്ചു. പിന്നീട് രാജിവെച്ച് പ്രധാനമന്ത്രി പദവിയിലെത്തി. 77ല്‍ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയും വിജയിക്കുകയും ചെയ്തു. എന്നാല്‍ അതേ വര്‍ഷം തന്നെ പുറത്താകുകയും ചെയ്തു.
- 1985 ലെ തെരഞ്ഞെടുപ്പില്‍ മുഹമ്മദ് ഖാന് ജൊന്ജൊ പാക്കിസ്ഥാന്റെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. 1988 മെയ് 29 ന് അദ്ദേഹത്തിന്റെ സര്‍ക്കാര്‍ പിരിച്ചുവിട്ടു.
- 1988 ഡിസംബര്‍ 2ന് ബേനസീര്‍ ഭൂട്ടോ പ്രധാനമന്ത്രിയായി. പ്രസിഡന്റ് ഗുലാം ഇഷാഖ് ഖാന് 1990 ആഗസ്റ്റ് 6 ന് ഭൂട്ടോ സര്‍ക്കാരിനെ പുറത്താക്കി.
- ഗുലാം മുസ്തഫ ജതോയെ താല്‍ക്കാലിക പ്രധാനമന്ത്രിയായി പ്രസിഡന്റ് ഗുലാം ഇഷാഖ് ഖാന് നിയമിച്ചു.
- നവാസ് ഷെരീഫ് 1990 ഒക്ടോബറില്‍ പ്രധാനമന്ത്രിയായി. 1993 ല്‍ പ്രസിഡന്റ് ഗുലാം ഇഷാഖ് ഖാന് അദ്ദേഹത്തിന്റെ ഗവണ്മെന്റിനെ പുറത്താക്കി. പിന്നീട് സുപ്രീംകോടതി അത് പുനഃസ്ഥാപിച്ചു. 1993 ജൂലായ് 18 ന് അന്നത്തെ കരസേനാ മേധാവി വഹീദ് കക്കര്‍ നിര്‍ദ്ദേശ പ്രകാരം ഷെരീഫും ഇഷാഖും രാജിവെച്ചു.
- ഷെരീഫ് രാജിവച്ചശേഷം മൂറിയുദ്ധീന് അഹ്മദ് ഖുറേഷിയെ താല്‍ക്കാലിക പ്രധാനമന്ത്രിയായി നിയമിച്ചു.
- 1993 ബേനസീര്‍ ഭൂട്ടോ പാക്കിസ്ഥാന്റെ പ്രധാനമന്ത്രിയായി. 1996 നവംബറില്‍ അന്നത്തെ പ്രസിഡന്റ് ഫറൂഖ് ലേഹാരി ബേനസീറിന്റെ സര്‍ക്കാരിനെ പുറത്താക്കി.
- നവാസ് ഷെരീഫ് 1997-ല്‍ പാക്കിസ്ഥാന് പ്രധാനമന്ത്രിയായി. 1999 ഒക്ടോബര്‍ 12-ന് ജനറല്‍ പര്‍വേസ് മുഷറഫ് നവാസ് ഷെരീഫിനെ അധികാരത്തില്‍ നിന്ന് പുറത്താക്കി രാജ്യത്തൊട്ടാകെ പട്ടാള നിയമം നടപ്പാക്കി.
- മുഷറ്ഫിന്റെ കീഴില്‍ പ്രധാനമന്ത്രി പദത്തില്‍ മിര്‍ സഫറുള്ള ഖാന്(19 മാസങ്ങള്‍), ചൗധരി ഷുജാദ്(രണ്ട് മാസം), ഷൗക്കത്ത് അസീസ്(2004-2007), മുഹമ്മദ് മിയാന്‍ സൂമറോ(2007-2008) എന്നിവര്‍ അധികാരത്തിലേറി
- 2008ലെ പൊതു തെരഞ്ഞെടുപ്പില്‍ പിപിപി നേതാവ് യൂസഫ് റാസ ഗിലാനി പ്രധാനമന്ത്രിയായി. എന്നാല്‍, 2012 ല്‍ ഗീലാനിയെ സുപ്രീംകോടതി അയോഗ്യനാക്കി.
- 2013 വരെയുള്ള പിപിപി സര്‍ക്കാരിന്റെ ശേഷിക്കുന്ന കാലാവധി പൂര്‍ത്തിയാക്കിയത് രാജാ പര്‍വേസ് അഷറഫ്
- 2013 ല്‍ മൂന്നാം തവണയാണ് പ്രധാനമന്ത്രി നവാസ് ഷെരീഫ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റത്. എന്നാല്‍, തന്റെ അവസാനത്തെ വര്‍ഷത്തില്‍ അദ്ദേഹം പനമഗേറ്റിലെ സുപ്രീം കോടതി വിധിയില്‍ അയോഗ്യനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: