കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി നടന് ദിലീപിന്റെ മാനേജര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസില്‍ അപ്പുണ്ണിയെ ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന് വാദം അംഗീകരിച്ചാണ് കോടതി നടപടി.
ചോദ്യം ചെയ്താല്‍ മാത്രമേ അപ്പുണ്ണിക്ക് കേസിലെ ഗൂഢാലോചനയില്‍ അപ്പുണ്ണിക്ക് ബന്ധമുണ്ടോ എന്ന കാര്യം സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂവെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിക്കുകയായിരുന്നു.
നടിയെ തട്ടിക്കൊണ്ടുപോകാനുള്ള ഗൂഢാലോചനയുമായി ബന്ധമില്ലെന്നായിരുന്നു ജാമ്യാപേക്ഷയില്‍ അപ്പുണ്ണി വ്യക്തമാക്കിയിരുന്നത്. ദിലീപിനെതിരെ തെളിവുകളില്ലെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. കേസിനെക്കുറിച്ച് മാധ്യമങ്ങളിലൂടെയാണ് താനറിയുന്നത്. തന്നെയും നാദിര്‍ഷായെയും മാപ്പുസാക്ഷികളാക്കി തെളുവുണ്ടാക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും അപ്പുണ്ണി തന്റെ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു.
എന്നാല്‍ കേസില്‍ ഇയാളുടെ പങ്കിനെക്കുറിച്ച് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. അപ്പുണ്ണി പൾസർ സുനിയുമായി കൂടിക്കാഴ്ചകൾ നടത്തിയതിനും ഫോണിൽ ബന്ധപ്പെട്ടതിനുമുള്ള തെളിവുകൾ പോലീസിന് ലഭിച്ചിരുന്നു. ഇതാണ് അപ്പുണ്ണിയേയും പ്രതിയാക്കാൻ പോലീസിനെ പ്രേരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: