ന്യൂദല്‍ഹി: വഴിയരികിലെ ഹോട്ടലിലെ എയര്കൂളറിനടുത്ത് ഇരിക്കുന്നതുമായി ബന്ധപ്പെട്ട് നാലംഗസംഘവുമായുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഹോട്ടലുടമയും മകനും വെടിയേറ്റ് മരിച്ചു. ശ്യാം (52), മായങ്ക്(23) എന്നിവരാണ് കൊല്ലപ്പെട്ടത്.
ബുധനാഴ്ച്ച രാത്രി ദല്‍ഹിയിലെ നജഫ്ഗട്ട് പ്രദേശത്താണ് സംഭവം. രാത്രി 9.30നാണ് നാല് പേര് ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയത്. റോഡരികിലുള്ള മേശയിലാണ് ഇവര്‍ക്ക് ഭക്ഷണം നല്‍കിയത്. ഇതില്‍ ഒരാള്‍ക്ക് ചൂടെടുത്തപ്പോള്‍ ഹോട്ടലിലെ എയര്‍ കൂളര്‍ അവര്‍ക്ക് നേരെ തിരിച്ചുവെച്ചു. എന്നാല്‍ ഹോട്ടലിലെത്തിയിട്ടുള്ള മറ്റുള്ളവര്‍ക്ക് ചൂടെടുക്കുമെന്നതിനാല് ഇതിനെ മായങ്ക് എതിര്‍ത്തു.
മേശ എയര്‍ കൂളറിനടുത്തേയ്ക്ക് മാറ്റിയിടാമെന്ന് പറഞ്ഞെങ്കിലും ഇവര്‍ വഴങ്ങിയില്ല. വാക്കുതര്‍ക്കത്തിനൊടുവില്‍ ഇവരോട് ഹോട്ടലില്‍ നിന്നും ഇറങ്ങിപ്പോകുവാന് മായങ്ക് ആവശ്യപ്പെടുകയായിരുന്നു.
ഇതിനെത്തുടര്‍ന്ന് ഇവരിലൊരാള്‍ മായങ്കിനെ വെടിവെക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നെഞ്ചില്‍ വെടിയേറ്റ് മായങ്ക് നിലത്തുവീണു. വെടിയൊച്ചക്കേട്ട് ഓടി വന്ന അച്ഛന് ശ്യാമിനും നേരെയും ഇവര്‍ വെടിയുതിര്‍ത്തു. തുടര്‍ന്ന് അക്രമികള്‍ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു.പരിക്കേറ്റവരെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: