തിരുവനന്തപുരം: കേരളത്തിലെ മിസോറം ലോട്ടറിയുടെ വില്‍പ്പന സര്‍ക്കാരിന്റെ അനുമതി തേടാതെയാണെന്ന് ധനമന്ത്രി തോമസ് ഐസക്. കേരള ലോട്ടറി വില്ക്കുന്നവര് മിസോറം ലോട്ടറി വില്ക്കാന് പാടില്ലെന്നും ചട്ടം പാലിക്കാതെ പരസ്യം നല്കി വില്ക്കുന്നവരെ പോലീസ് കണ്ടെത്തുമെന്നും അദ്ദേഹം അറിയിച്ചു.
വില്പനയ്ക്കെത്തുന്ന ഇതര സംസ്ഥാന ലോട്ടറികളുടെ എണ്ണവും സീരിയല്‍ നമ്പരും മേഖലയിലെ ഡെപ്യൂട്ടി ടാക്സ് കമ്മീഷണര്‍ക്കു മുന്നില്‍ ഹാജരാക്കണമെന്ന വിജ്ഞാപനം സംസ്ഥാന സര്‍ക്കാര്‍ ഇറക്കുകയുണ്ടായി. ലോട്ടറികള്‍ക്ക് ഇന്‍ഫര്‍മേഷന്‍ റിട്ടേണ്‍ നല്‍കണമെന്നും പുതിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. വില്‍ക്കാതെ ബാക്കിവരുന്ന ടിക്കറ്റുകള്‍ ഡപ്യൂട്ടി കമ്മീഷണര്‍ക്കു മുന്നില്‍ പരിശോധനയ്ക്ക് ഹാജരാക്കണം.
കേരള സംസ്ഥാന ഭാഗ്യക്കുറിക്ക് 12 ശതമാനവും ഇതര സംസ്ഥാന ലോട്ടറിയ്ക്ക് 28 ശതമാനവും നികുതി ജിഎസ്ടിയില്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഇതരസംസ്ഥാന ലോട്ടറികള്‍ സംസ്ഥാനത്ത് എത്തില്ലെന്ന കണക്കുകൂട്ടലിലായിരുന്നു ധനവകുപ്പ്.എന്നിട്ടും ലോട്ടറി വില്‍പ്പനയ്ക്ക് എത്തിയതോടെ സര്‍ക്കാര്‍ പുതിയ വിജ്ഞാപനം ഇറക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: