ചെറുതോണി: വെണ്മണിയ്ക്ക് സമീപം വരിക്കമുത്തന്‍ ഇഞ്ചപ്പാറ മലയില്‍ വന്‍ തോതില്‍ മാലിന്യ നിക്ഷേപം നടക്കുന്നു. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് സര്‍ക്കാര്‍ ഭൂമി കൈയേറി വലിയ കുഴി നിര്‍മ്മിച്ചാണ്. ഗ്രീന്‍ നെറ്റ് ഉപയോഗിച്ച് മാലിന്യം മൂടിയിട്ടുണ്ടെങ്കിലും ഈച്ചയും കൊതുകും മറ്റ് കീടങ്ങളും പ്രദേശം കൈയടിക്കിയിരിക്കുയാണ്.
കോട്ടയം, എറണാകുളം ജില്ലകളില്‍ നിന്നുള്ള ഭക്ഷ്യ അവശിഷ്ടങ്ങള്‍ക്ക് പുറമെ പച്ചക്കറി, മത്സ്യം, മാംസം എന്നിവയുടെ അവശിഷ്ടങ്ങളും ഇവിടെയെത്തിക്കുന്നുണ്ട്. രാത്രി കാലങ്ങളില്‍ വാഹനത്തിലെത്തിച്ച് മല മുകളില്‍ നിര്‍മിച്ചിട്ടുള്ള കുഴികളില്‍ നിക്ഷേപിക്കുകയാണ്. ഇഞ്ചപ്പാറ റോഡില്‍ നിന്നും മാലിന്യമെത്തിക്കുന്നതിനായി സര്‍ക്കാര്‍ ഭൂമിയിലൂടെ 400 മീറ്റര്‍ ദൂരത്തില്‍ റോഡും നിര്‍മിച്ചിട്ടുണ്ട്.
കഞ്ഞിക്കുഴി പഞ്ചായത്തില്‍ പതിനഞ്ചോളം ഫാമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ഫാമുകളില്‍ വളര്‍ത്തുന്ന പന്നി, പോത്ത് തുടങ്ങിയ മൃഗങ്ങള്‍ക്കുള്ള ഭക്ഷണമെന്ന വ്യാജേനയാണ് ഈ മാലിന്യങ്ങള്‍ ഇവിടേയ്ക്ക് കടത്തികൊണ്ടുവരുതെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: