കോട്ടയം: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ ലക്ഷ്യം വച്ച് മാര്ക്സ്റ്റിറ്റ്പാര്ട്ടി ഗുണ്ടകള്‍ പോലീസ് ഒത്താശയോടെ നടത്തിയ വധശ്രമത്തെ ബിജെപി ജില്ലാപ്രസിഡന്റ് എന്‍.ഹരി അപലപിച്ചു.
ബിജെപി സംസ്ഥാന അദ്ധ്യക്ഷനു നേരേ നടന്ന വധശ്രമത്തിലും, സംസ്ഥാന ഓഫീസിനും, പാര്‍ട്ടി വാഹനങ്ങള്‍ക്കും നേരേ നടന്ന അക്രമത്തിലും പ്രതിഷേധിച്ച് കോട്ടയത്ത് നടത്തിയ പ്രതിഷേധ പരിപാടി ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലീസ് ഒത്താശയോടെ നടന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഹീന പ്രവര്‍ത്തിക്ക് ജനാധിപത്യ കേരളം മാപ്പു നല്‍കില്ല. സിസിറ്റിവി ദൃശ്യങ്ങള്‍ പകര്‍ത്തിയ മാര്‍ക്സസ്റ്റ് അക്രമത്തിന്റെ ദൃശ്യങ്ങള്‍ സാക്ഷരത കേരളം നേരിട്ടു കണ്ടു കൊണ്ടിരിക്കുകയാണ്. സിപിഎം-പോലീസ് കൂട്ടുകെട്ട് കേരളത്തെ കലാപഭൂമിയാക്കുന്നതിനുള്ള ആസൂത്രിത ശ്രമങ്ങളുടെ ഭാഗമാണ്. അക്രമത്തിന് ഒത്താശ ചെയ്യുന്ന ആഭ്യന്തര മന്ത്രി പിണറായി വിജയന് തത്സ്ഥാനം രാജിവെച്ച് ഒഴിയണമെന്ന് ജില്ലാപ്രസിഡന്റ് ആവശ്യപ്പെട്ടു.
നഗരത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.പി. സുരേഷ്, ലിജിന്‍ലാല്‍, വൈസ്പ്രസിഡന്റ് നീറിക്കാട് കൃഷ്ണകുമാര്‍, സെക്രട്ടറിമാരായ കെ.പി. ഭുവനേശ്, സി.എന്‍ സുഭാഷ്, മണ്ഡലം പ്രസിഡന്റുമാരായ ബിനു.ആര്.വാര്യര്‍, എം.എസ് വിശ്വനാഥന്, പി.എസ്.ഹരിപ്രസാദ്, സുദീപ് നാരായണന് ജനറല്‍സെക്രട്ടറിമാരായ വി.പി മുകേഷ്, പി.പി രണരാജ്, ബി.ആര്. മജ്ഞീഷ്, എ.മനോജ്, കെ.എസ്. കണ്ണന്, മോര്‍ച്ച നേതാക്കളായ അഖില്‍ രവീന്ദ്രന്, തോമസ് കിഴക്കേടം, കെ.വി നാരായണന്, ലാല്‍കൃഷ്ണ, പ്രിന്‍സ് മാത്യു, നാസര്‍ റാവുത്തര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: