എരുമേലി: ശബരിമല വനാതിര്‍ത്തി മേഖലയായ കാളകെട്ടി വനമേഖല ഇനി ഔഷധ വൃക്ഷങ്ങളുടെ വനമാകുന്നു. കാളകെട്ടിയിലെ കാട് കയറിയ 77 ഏക്കര്‍ ഭൂമി വെട്ടി തെളിച്ച് 20000ത്തോളം വരുന്ന ഔഷധ സസ്യങ്ങളും മരങ്ങളും വച്ചു പിടിപ്പിക്കാനാണ് പദ്ധതി. വനം വകുപ്പും വനസംരക്ഷണ സമിതിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുക. ഒറ്റമൂലി ചികിത്സക്ക് പേരുകേട്ട മലയോര മേഖലയിലെ പാരമ്പര്യ ചികിത്സകര്‍ക്ക് പദ്ധതി ഏറെഗുണം ചെയ്യും. 2മാസം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. കാട്ടാന ശല്യം രൂക്ഷമായ മേഖലയില്‍ വൃക്ഷങ്ങളുടെ സംരക്ഷണമാണ് വെല്ലുവിളിയാകുന്നത്. വാര്‍ഡംഗം സോമന് തെരുവത്തില്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ വനസംരക്ഷണ സമിതി ചെയര്മാന് എം.എസ്. സതീഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഫോറസ്റ്റര്‍മാരായ അനില്‍, ഷാജിമോന്‍, പ്രസാദ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: