കുന്നംകുളം: കഴിഞ്ഞ മാസം ആര്‍ത്താറ്റ് മേഖലയില്‍ ഉണ്ടായ ചുഴലിക്കാറ്റില്‍ നാശനഷ്ടമുണ്ടായവര്‍ക്ക് നഗരസഭ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക നല്‍കില്ല. ചുഴലിക്കാറ്റില്‍ നാശനഷ്ടമുണ്ടായ 120 കുടംബങ്ങള്‍ക്കായി 3.82,000 രൂപയായിരുന്നു അടിയന്തിര ധനസഹായം പ്രഖ്യാപിച്ചത്. നാശ നഷ്ടമുണ്ടായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് പരിശോധിക്കാന്‍ കൗണ്‍സില്‍ കമ്മറ്റി രൂപീകരിക്കുകയും അവരുടെ തീരുമാനം കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്ത് പണം നല്കാന് തീരുമാനിക്കുകയും ചെയ്തിരുന്നു. നാശ നഷടങ്ങളുടെ തോതനുസരിച്ച് 2000 മുതല്‍ 10000 രൂപ വരേയായിരുന്നു നഷ്ടപരിഹാര തുക നിശ്ചയിച്ചത്.
പദ്ധതിയുടെ ഉദ്ഘാടനം ആഡംബരമായി നടത്തുകയും ആദ്യ തുകയായി ചെയര്‍പേഴ്സന്റെ തന്നെ വാര്‍ഡിലുള്ള ഒരു കൗണ്‍സിലറുടെ ബന്ധുകൂടിയായ സത്രീക്ക് 10000 രൂപയുടെ ചെക്ക് നല്‍കുകയും ചെയ്തു. മറ്റുള്ളവര്‍ക്ക് ബാങ്ക് അക്കൗണ്ടിലേക്ക് പണം നല്‍കാമെന്നായിരുന്നു അന്ന് നല്കിയ ഉറപ്പ്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഇഞ്ചിക്കുന്ന് സ്വദേശിനിക്ക് നല്കിയ ചെക്ക് മാറിനല്‍കരുതെന്ന് കാട്ടി പിന്നീട് സെക്രട്ടറി ബാങ്കിന് കത്ത് നല്‍കിയെങ്കിലും അതിനു മുമ്പേ പണം മാറിയെന്നാണ് പറയുന്നത്.
പ്രകൃതിക്ഷോഭത്തിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്കാന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതിയില്ലെന്നാണ് സെക്രട്ടറി ഇതിനായി കണ്ടത്തിയ കാരണം. എന്നാല്‍ ഇതേ സെക്രട്ടറി തന്നെയാണ് 10000 രൂപയുടെ ചെക്ക് ഒപ്പിട്ടു നല്കിയതും.
ചുഴലിക്കാറ്റില്‍ വലിയ നാശമുണ്ടായെങ്കിലും നഗരസഭ നാമമാത്രമായ തുക മാത്രമാണ് നല്‍കിയത.് പിന്നീട് സര്‍ക്കാരില്‍ നിന്നും ധനസഹായം ലഭിക്കുമെന്നുമായിരുന്നു മന്ത്രിയുടെ കൂടി സാന്നിദ്ധ്യത്തില്‍ പറഞ്ഞിരുന്നത്. വീടും കൃഷിയിടവും നഷ്ടപെട്ടവര്‍ക്ക് ഒരു തരത്തിലുള്ള ധനസഹായവും ഇതു വരേയും ലഭിച്ചിട്ടില്ല. നഗരസഭ കൂടി കയ്യൊഴിഞ്ഞതോടെ ഇനി എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് കൗണ്‍സിലര്‍മാര്‍. ചുഴലിക്കാറ്റില്‍ ആകെ 100 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കപ്പെട്ടിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: