ചാവക്കാട്: ഏങ്ങണ്ടിയൂര്‍ ചക്കാണ്ടന്‍ കൃഷ്ണദാസ് മകന് വിനായകന് പാവറട്ടി പോലീസിന്റെ മൃഗീയമായ പീ0നത്തെത്തുടര്‍ന്ന് മനംനൊന്ത് ആത്മഹത്യ ചെയ്യാനിടയായ സംഭവം സി.ബി.ഐ.അന്വേഷിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.സുധാകരന് ആവശ്യപ്പെട്ടു. വിനായകന്റെ ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മര്‍ദ്ദിച്ചും ഭീഷണിപ്പെടുത്തിയും ചെയ്യാത്ത കുറ്റം തലയില്‍ കെട്ടിവെക്കാന്‍ ശ്രമിച്ച പോലീസ് നയം അപലപനീയവും ഭയാനകവുമാണ്. വിനായകന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും. മാതാപിതാക്കള്‍ക്ക് പെന്‍ഷനും അനുവദിക്കണം. കുറ്റക്കാരായ സ്റ്റേഷന് ഇന്‍ ചാര്‍ജ്ജ് അടക്കമുള്ളവരെ പിരിച്ചുവിട്ട് നിഷ്പക്ഷമായി അന്വേഷണം നടത്തണമെന്നും വിനായകന്റെ കുടുംബത്തിന് നീതി ലഭിക്കാത്ത പക്ഷം മുഴുവന്‍ ജനാധിപത്യ വിശ്വാസികളേയും ഉള്‍പ്പെടുത്തി ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡണ്ട് ബാലന് പണിക്കശ്ശേരി, ജനറല്‍ സെക്രട്ടറി പ്രസാദ് കാക്കശ്ശേരി, ചാവക്കാട് താലൂക്ക് പ്രസിഡണ്ട് സോമന് തിരുനെല്ലൂര്‍, സംഘടനാ സെക്രട്ടറി സുനില്‍ തിരുവത്ര, ട്രഷറര്‍ വിനോദ് പണ്ടാരിക്കല്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: