ഗുരുവായൂര്‍: ദര്‍ശനത്തിന് വന്ന ഭക്തയെ തള്ളിയിട്ട് കാലൊടിച്ച സംഭവത്തിലെ പ്രാധാന പ്രതിയായ ശിവശങ്കരനേയും, പരാതി പറയാന്‍ ചെന്ന ബന്ധുക്കളെ അപമാനിച്ച ക്ലര്‍ക്ക് ജയശ്രീയേയും സസ്പെന്റ് ചെയ്യാന്‍ ഭരണ സമതി തീരുമാനിച്ചെങ്കിലും ഇവരെ രക്ഷിക്കാന്‍ സി.പി.എം.നേതൃത്വത്തിലുള്ള ഗുരുവായൂര്‍ ദേവസ്വം എംപ്ലോയിസ് ഓര്ഗനൈസേഷന് മെമ്പര്‍മാര്‍ രംഗത്തെത്തി.ഓഫീസ് സമയം കഴിഞ്ഞ് പുറത്ത് വന്നയുടന്‍ ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ ഇവര്‍ ചെയര്മാന് പീതാംബരകുറുപ്പിനെയും അഡ്മിനിസ്ട്രേറ്റര്‍ ഓഫീസിലെ സി.പി.ശരീധരനേയും ഉപരോധിച്ച് രണ്ട് ജീവനക്കാര്‍ക്കെതിരെയുള്ള സസ്പെന്ഷന് ബലമായി പിന്വലിപ്പിയ്ക്കുകയായിരുന്നു.
ദേവസ്വം ഇന്നര്‍ റിംഗ് റോഡില്‍ യാതൊരു തരത്തിലുമുള്ള സമരങ്ങളോ പ്രകടനങ്ങളോ പാടില്ല എന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ചായിരുന്നു സി.പി.എം. അനുകൂല സംഘടനയുടെ പ്രതിഷേധമെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: