ചൈനീസ് ചാരന്മാരുടെ പാര്‍ട്ടിയായ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന് വിവരം ശേഖരിക്കുന്ന കാര്യത്തില്‍ വിദഗ്ധനാണെന്ന് തോന്നുന്നു. പലപ്പോഴായി അദ്ദേഹം സഖാക്കളെ പറ്റിക്കാന്‍ തന്റെ പ്രസംഗങ്ങളില്‍ രഹസ്യവിവരങ്ങള്‍ പരസ്യമാക്കും.
കഴിഞ്ഞ മേയ് മാസമാണദ്ദേഹം ഇന്ത്യന്‍ പട്ടാളത്തെ സംബന്ധിക്കുന്ന ചില രഹസ്യങ്ങള്‍ വെളിപ്പെടുത്തി തീവ്രവാദികളുടെ പ്രീതിക്ക് ശ്രമിച്ചത്. ജൂണ്‍ മാസത്തില്‍ ബാങ്ക് ജീവനക്കാരുടെ യോഗത്തില്‍ പറഞ്ഞു, സ്റ്റേറ്റ് ബാങ്ക് അതിന്റെ പല പ്രവൃത്തികളും റിലയന്സിനെക്കൊണ്ട് ചെയ്യിക്കാന്‍ തീരുമാനിച്ചിരിക്കുന്നുവെന്ന്. അങ്ങനെ ചെയ്യുന്ന പ്രവൃത്തികള്‍ക്ക് കിട്ടുന്ന കമ്മീഷന് ആര്‍എസ്എസിന്റെ അക്കൗണ്ടിലേക്ക് പോകുമെന്നും. അതിനുശേഷം വീണ്ടും ബാങ്കിന്റെ ഒരു യോഗത്തില്‍ പങ്കെടുത്ത് പ്രസംഗിച്ചു. അപ്പോള്‍ പറഞ്ഞത് റിലയന്‍സ് ബാങ്കില്‍നിന്നു ലഭിക്കുന്ന പണത്തില്‍ അഞ്ഞൂറ് കോടി രൂപ ആര്‍എസ്എസിനും എഴുനൂറ് കോടി രൂപ ബിജെപിക്കും നല്കാന് കരാറായിരിക്കുന്നുവെന്നാണ്. ആകെ 1500 കോടി രൂപ.
ആയിരത്തിരുനൂറ് കോടിതന്നെയാണ് മെഡിക്കല്‍ കോളജ് അനുവദിക്കുന്നതിലൂടെ പിരിച്ചെടുക്കാന്‍ ബിജെപി ലക്ഷ്യമിടുന്നതെന്നാണ് കൊടിയേരിയുടെ മറ്റൊരു വെളിപ്പെടുത്തല്‍. അഴിമതിക്കെതിരെ അതിശക്തമായി മുന്നേറുന്ന നരേന്ദ്ര മോദി സര്‍ക്കാരിന് കോടിയേരി ബാലകൃഷ്ണനെ സിബിഐയെക്കൊണ്ട് ചോദ്യംചെയ്യിച്ചാല് പല കാതലായ വിവരവും കിട്ടും എന്നതില്‍ തര്‍ക്കമില്ല.
ഇന്ത്യയിലാകമാനം നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പല വിവരങ്ങളും കോടിയേരിക്കറിയാമെന്നാണ് കരുതേണ്ടത്. കോടിയേരിയെ ഇന്റലിജന്‍സ് ബ്യൂറോയുടെ തലവനാക്കിയാല്‍ ചൈനീസ് ഭരണകൂടത്തിനത് വലിയ സന്തോഷവുമാവും. ഇന്ത്യയും ചൈനയും പിന്നെ ഭായി-ഭായി മാത്രമല്ല, ഒന്നാവാനും സാധ്യതയുണ്ട്.
അഡ്വ. ജയഭാനു. പി, കോഴിക്കോട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: