കല്ലെടുത്തെറിഞ്ഞാല്‍ എറിഞ്ഞവനേയാണ് കണ്ടെത്തി പിടികൂടേണ്ടത്. നടിയെ ആക്രമിച്ച കേസില്‍ പോലീസ് ചെയ്തതും അതാണെന്ന് നമുക്ക് വിശ്വസിക്കാം. വടകരയുടെ ‘ഠ’ വട്ടത്തില്‍ മാത്രം അറിയപ്പെട്ടിരുന്ന ടി.പി. ചന്ദ്രശേഖരനെന്ന വ്യക്തി ഒരു നാള് വധിക്കപ്പെട്ടപ്പോള്‍ പ്രശസ്തനായി. ആ കൊലപാതകം ലോകത്തോട് ആദ്യം വിളിച്ചുപറഞ്ഞത് താനാണെന്ന് ഒരു ചാനല്‍ റിപ്പോര്‍ട്ടര്‍ അന്ന് വീമ്പിളക്കിയിരുന്നു. പട്ടാപ്പകല്‍ ക്ലാസ്മുറിയില്‍ കുട്ടികളുടെ മുന്നിലിട്ട് ഒരദ്ധ്യാപകനെ നിഷ്ഠൂരമായി വെട്ടിക്കൊന്നപ്പോള്‍, അത് വിളിച്ചുപറയാന്‍ ഒരു റിപ്പോര്‍ട്ടറെയും കണ്ടില്ല. ടിപിയുടെ വധം യുഡിഎഫ് ശരിക്കും ആഘോഷിച്ചു.
തെരഞ്ഞെടുപ്പ് പനിയിലായിരുന്ന സംസ്ഥാനത്ത് ഹര്‍ത്താലും പ്രഖ്യാപിക്കപ്പെട്ടു. അങ്ങനെ ടിപി വധം അവര്‍ പരമാവധി മുതലെടുത്തു. അതിലെ ഘാതകരെ കോടതി ശിക്ഷിച്ചു. എന്നാല്‍ അതിനു പിന്നില്‍ വമ്പന്മാരുടെ ഗുഢാലോചനയുണ്ടായിരുന്നെന്ന് ഭൂമി മലയാളത്തില്‍ എല്ലാവര്ക്കും അറിയാം. അതു പുറത്തുകൊണ്ടുവരുവാന് പോലീസിനു കഴിഞ്ഞിട്ടില്ല.
നടിയെ ആക്രമിച്ച കേസില്‍ ഗുഢാലോചന നടത്തിയെന്നു പറയുന്ന സെലി ബ്രറ്റിയുടെ പുറകെ ഓടുന്നതിന്റെ നാലിലൊന്നു ശുഷ്കാന്തി പോലും ഇവിടെ ആരും കാണിച്ചില്ല. കാരണം അങ്ങനെ കാണിക്കുന്നവന് ‘വെവരം അറിഞ്ഞേനെ’മൂന്നാറില്‍ നിയമം കര്‍ശനമായി നടപ്പാക്കാന്‍ ദൃഢപ്രതിജ്ഞയെടുത്ത ഉദ്യോഗസ്ഥനെ പാതിവഴിയില്‍ ഉപേക്ഷിച്ച് കൈമലര്‍ത്താന്‍ രാഷ്ട്രീയ മേലാളന്മാര്ക്ക് സങ്കോചമുണ്ടായില്ല. അതാണ് പറയുന്നത് നിയമം ഒരിക്കലും നിയമത്തിന്റെ വഴിയേ പോകില്ല. അതിനു കുരയ്ക്കാന്‍ മാത്രമേ കഴിയൂ. അതിന്റെ കഴുത്തില്‍ അദൃശ്യമായ ഒരു ചങ്ങലക്കുരുക്കുണ്ട്. ആ ചങ്ങലത്തുമ്പു പിടിക്കുന്നവന്റെ പുറകെ അത് വാലാട്ടി നടക്കും. ശാന്തം പാപം!
ടി.സംഗമേശന്, താഴെക്കാട്, തൃശ്ശൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: