വടക്കാഞ്ചേരി: ഉറങ്ങിക്കിടക്കുന്നതിനിടെ ഭക്ഷണം കഴിക്കാന്‍ വിളിച്ച സഹപ്രവര്‍ത്തകനെ ഉറക്കത്തില്‍നിന്നെഴുന്നേറ്റ് പ്രകോപിതനായി കുത്തിക്കൊന്ന കേസില്‍ സുഹൃത്തിനെ വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരി മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിന് സമീപം പ്രവര്‍ത്തിക്കുന്ന സ്റ്റീല്‍ ഇന്ഡസ്ട്രിയല്സില് കഴിഞ്ഞ രാത്രിയിലാണ് സംഭവം.
ഉത്തര്‍പ്രദേശ് ഹര്‍ദാര്‍പൂര്‍ സാംനാപുരം മാവൂര്‍ ജില്ലയിലെ ഹൂസൈനിന്റെ മകന് ഹനീഫ് (23) നെയാണ് സഹപ്രവര്‍ത്തകനും സുഹൃത്തുമായ ഉത്തര്‍പ്രദേശ് ഡാലിയ ജില്ലയില്‍ സിക്കന്ദര്‍പൂര്‍ സബാലിപൂര് ഗ്രാമത്തിലെ ഖാജറിന്റെ മകന് മനഞ്ജയ് (24) കുത്തിക്കൊന്നത്.
കഴിഞ്ഞ രാത്രിയില്‍ ഹനീഫ് മനഞ്ജയനെ ഭക്ഷണം കഴിക്കാന്‍ വിളിക്കുകയും നല്ല ഉറക്കത്തില്‍നിന്ന് എഴുന്നേല്‍പ്പിച്ചതില്‍ പ്രകോപിതനായ മനഞ്ജയ് കമ്പിക്കഷണം കൊണ്ട് തലയ്ക്ക് കുത്തുകയുമായിരുന്നു. ഉടന്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പോലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ ഫസ്റ്റ്ക്ളാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: