ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സമീപ കാലത്തെ രാഷ്ട്രീയത്തില്‍ പ്രതികാരവും അനാവശ്യമായ എതിര്‍പ്പും കലര്‍ന്നിരിക്കുന്നു. നോട്ട് അസാധുവാക്കി കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിജി നടത്തിയ പ്രഖ്യാപനം മമതയെ കുറച്ചൊന്നുമല്ല അസ്വസ്ഥയാക്കിയത്. അതിന് പുറമേ അവരുടെ തന്നെ പാര്‍ട്ടിയിലെ പല നേതാക്കളും അഴിമതിയില്‍ മുങ്ങുകയും അന്വേഷണങ്ങളെ നേരിടുകയും ചെയ്തു. ഗൂര്ഖകള്ക്കെതിരെ നടന്ന ആക്രമണങ്ങളാണ് മമതയ്ക്ക് നിലവില്‍ തലവേദനയായിരിക്കുന്നത്.
ത്രിപുരയിലെ തൃണമൂല്‍ എംഎല്‍എമാര്‍ കൂട്ടതോടെ ബിജെപിയിലേയ്ക്ക് ചേര്‍ന്നതും മമതയ്ക്ക് തിരിച്ചടിയായി. പാര്‍ട്ടിക്ക് വിരുദ്ധമായ നിലപാട് സ്വീകരിച്ച ആറ് എംഎല്‍എമാര്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ രാംനാഥ് കോവിന്ദിന് വോട്ട് ചെയ്തിരുന്നു. 2018ലെ അസംബ്ലി തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ ബിജെപിക്ക് ഇത് വന്‍ നേട്ടമാണ് സമ്മാനിച്ചിരിക്കുന്നത്.
കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ കേള്‍വി കേട്ടിട്ടുള്ള ത്രിപുരയില്‍ ഇത് ആദ്യമായി ബിജെപി മുഖ്യപ്രതിപക്ഷമായിരിക്കുന്നു. ഈ നില തുടര്‍ന്നാല്‍ ബിജെപി തൃപുരയില്‍ അധികാരത്തിലെത്തുമെന്ന് ഉറപ്പ്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തൃണമൂല്‍ എംഎല്‍എമാര്‍ ബിജെപിയിലേയ്ക്ക് ചേരാന്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചന. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ പരിപാടികളുമായി ബിജെപി മുന്നേറുകയാണ്. ഇതിന് നേതൃത്വം വഹിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുമാണ്.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി അധികാരത്തില്‍ വരുന്നത് പാര്‍ട്ടി നേതൃത്വത്തിന് അനിവാര്യമാണെന്ന് മാത്രമല്ല, ഒരു ദേശീയ സുരക്ഷാ കാഴ്ചപ്പാടിലൂടെ വിക്ഷിച്ചാല് ഇത് വളരെ നിര്‍ണായകവുമാണ്. ചൈനയുടെ കടന്നാക്രമണത്തെ എതിര്‍ക്കാന്‍ ബിജെപിക്ക് മാത്രമേ ഈ മേഖലയിലെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ കഴിയൂ. ഈ മേഖലയില്‍ കമ്മ്യൂണിസ്റ്റില്‍ നിന്നും ഒരാള്‍ അധികാരത്തിലെത്തിയാല്‍ ചൈനയോട് അവര്‍ കാട്ടുന്നത് മൃദുല സമീപനമായിരിക്കും. ഇന്ത്യയുടെ സുരക്ഷാ താല്പര്യങ്ങള്ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്താന്‍ മാത്രാമാകും ഇത് ഉപകരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: