സാനു കെ.സജീവ്
തൃശൂര്‍: അതിര്‍ത്തി കടന്ന് പാലക്കാട്, തൃശൂര്‍ ജില്ലകളിലേക്ക് കഞ്ചാവ് ഒഴുകുന്നു. അന്യസംസ്ഥാന തൊഴിലാളികളും വിദ്യാര്‍ത്ഥികളുമാണ് കഞ്ചാവ് എത്തിക്കുന്നതിന് പിന്നിലെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ആന്ധ്രാ, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവ് എത്തിക്കുന്നത്. ഇതിനായി ഇവര്‍ ആശ്രയിക്കുന്നത് ട്രെയിനുകളെയാണ്.
പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ എത്തിക്കുന്ന കഞ്ചാവ് ഓഡര്‍ അനുസരിച്ചാണ് സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് എത്തിച്ചു കൊടുക്കുന്നത്. ഇവിടെയും കൈമാറ്റത്തിന് ഉപയോഗിക്കുന്നത് സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളെ തന്നെയാണ്. ഇതില്‍ പെണ്‍കുട്ടികളും ഉണ്ട്. മുന്തിയ ഇനം ഇരുചക്രവാഹനങ്ങള്‍ ഓടിക്കാന്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്കി ഇവരുമായി നല്ല അടുപ്പം മാഫിയ സംഘങ്ങള്‍ സൃഷ്ടിക്കും.
തുടര്‍ന്ന് ഇവരെ ലഹരിയുടെ ലോകത്തേയ്ക്ക് കൂട്ടികൊണ്ടുപോവുകയും ഇവരെ വെച്ച് ഒപ്പമുള്ള മറ്റ് വിദ്യാര്‍ത്ഥികളെ വലയില്‍ വീഴുത്തുകയുമാണ് ലക്ഷ്യമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. വിദ്യാര്‍ത്ഥികളായതിനാല്‍ ഇവരെ കണ്ടെത്താനും പിടികൂടാനും വലിയ ബുദ്ധിമുട്ടാണ് ഉള്ളതെന്നും ഉദ്യോഗസ്ഥര്‍ തുറന്ന് സമ്മതിക്കുന്നു.
പിന്നില്‍ മാവോയിസ്റ്റ്
സംഘങ്ങള്‍
കഞ്ചാവ് വില്‍പ്പനയിലൂടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് മാവോയിസ്റ്റ് സംഘങ്ങളെന്ന് എക്സസൈ് കണ്ടെത്തല്‍. കഞ്ചാവ് കൈമാറ്റത്തിനിടെ പിടികൂടിയ ഒറീസ സ്വദേശി പറഞ്ഞ വിവരങ്ങളനുസരിച്ച് അന്വേഷണത്തിന് എത്തിയ എക്സൈസ് സംഘം ചെന്നെത്തിയത് ഒറീസയിലെ മാവോയിസ്റ്റ് കേന്ദ്രത്തില്‍. ഫണ്ട് ശേഖരണ പ്രവര്‍ത്തനങ്ങള്‍ക്കായി പരസ്യമായി കഞ്ചാവ് കൃഷി നടത്തി വിവിധ സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുകയാണ് ഇവിടെ. ഗ്രാമങ്ങളിലെ സ്കളുകളില്‍ പഠിക്കുന്ന കുട്ടികളെ ഉപയോഗിച്ചാണ് കഞ്ചാവ് കൈമാറ്റം നടത്തുന്നത്. കുട്ടികളായതിനാല്‍ തന്നെ മറ്റ് സംശങ്ങള്‍ ഒന്നും തോന്നിക്കാറുമില്ല. ഏക്കറുകണക്കിന് പാടശേഖരങ്ങളില്‍ കഞ്ചാവ് കൃഷിചെയ്യുകയാണ് മാവോയിസ്റ്റുകളെന്നും ഇതിന് പ്രത്യേകം പരിശീലനം ലഭിച്ച മാവോയിസ്റ്റുകള്‍ കാവല്‍ നില്‍ക്കുന്നുണ്ടെന്നും തെളിവെടുപ്പിന് പോയ എക്സൈസ് ഉദ്യോഗസ്ഥന് പറഞ്ഞു.
പൊതിയാന്‍ യന്ത്രം
പ്രത്യേകം യന്ത്രം ഉപയോഗിച്ച് പൊതിഞ്ഞാണ് വില്‍പ്പനയ്ക്കായി കഞ്ചാവ് എത്തിക്കുന്നത്.
അഞ്ചുകിലോഗ്രാം വീതമുള്ള പൊതികളാണ് ബാഗുകളിലാക്കി കേരളത്തിലേക്ക് ഒറീസയില്‍ നിന്നടക്കം കേരളത്തിലേക്ക് എത്തിക്കുന്നത്. ബോള്‍ രൂപത്തില്‍ പ്രത്യേകം പൊതിഞ്ഞിരിക്കുപന്നതിനാല് തന്നെ സംശയം ഒഴിവാക്കാന്‍ സാധിക്കും.
ഒരു പൊതി കഞ്ചാവിന് 60000 രൂപ നിരക്കിലാണ് മാവോയിസ്റ്റ് സംഘങ്ങള്‍ വില്‍പ്പന നടത്തുന്നത്. ഇത് ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന് പണം നല്‍കുകയാണ് പതിവ്.
കേരളത്തിലേക്ക് മാത്രമല്ല രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവ് എത്തിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് മാവോയിസ്റ്റുകളാണ്. ആന്ധ്ര, തെലുങ്കാന, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളില്‍ പരസ്യമായിട്ടാണ് മാവോയിസ്റ്റുകള്‍ കഞ്ചാവ് കൃഷി നടത്തുന്നത്.
കേരളത്തിലേക്ക് തമിഴ്നാട് വഴി ട്രെയിന്‍ മാര്‍ഗവും റോഡ് മാര്‍ഗവുമാണ് കഞ്ചാവ് എത്തുന്നത്. ട്രെയിനുകള്‍ കേന്ദ്രീകരിച്ച് എക്സൈസ്, ആര്‍പിഎഫ് സംയുക്തമായി ശക്തമായ പരിശോധനകള്‍ നടത്തുന്നുണ്ട്.
അതിര്‍ത്തി ചെക്പോസ്റ്റുകളിലും പരിശോധന കര്ശനമാക്കിട്ടുണ്ടെന്ന് ഋഷിരാജ് സിംഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: