കരംസാദ്: തനിക്ക് രാഷ്ട്രീയ അജണ്ടയില്ലെന്ന് യോഗ ഗുരു ബാബ രാംദേവ്. രാജ്യത്ത് 121 കോടി ജനങ്ങളുണ്ടെന്നും എല്ലാവരും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ എത്ര പോളിംഗ് ബൂത്തുകള്‍ വേണ്ടി വരുമെന്നും രാംദേവ് ചോദിച്ചു. അവകാശങ്ങള്‍ക്കായി എല്ലാവരും തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അഴിമതി തുരത്തി കള്ളപ്പണം തിരികെ കൊണ്ടുവന്ന് രാജ്യത്തെയും ജനാധിപത്യത്തെയും സംരക്ഷിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും രാംദേവ് പറഞ്ഞു. രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കാനുള്ള അണ്ണ ഹസാരെയുടെ നീക്കത്തെക്കുറിച്ചുള്ള ചോദ്യത്തിന് താന്‍ അതിന്റെ ഭാഗമല്ലെന്നും അക്കാര്യത്തില്‍ അഭിപ്രായം പറയുന്നില്ലെന്നും രാംദേവ് വ്യക്തമാക്കി. സംഘത്തിന്റെ തീരുമാനമെന്താണെന്ന് അവരോട് തന്നെ ചോദിക്കണമെന്നും രാംദേവ് പറഞ്ഞു. അഴിമതിപ്രശ്നത്തില്‍ ഹസാരെ സംഘത്തിനൊപ്പം താനുണ്ടെന്നും എന്നാല്‍ രാഷ്ട്രീയപാര്‍ട്ടി രൂപീകരണത്തില്‍ തങ്ങള്‍ സ്വതന്ത്രരാണെന്നും ബാബ രാംദേവ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: