കൊട്ടാരക്കര: കെഎസ്ഇബി പകുതി വെട്ടിമാറ്റി ഉപേക്ഷിച്ച മരക്കൊമ്പ് കാലില്‍ വീണ് ആറാംക്ലാസുകാരിയുടെ തുടയെല്ല് പൊട്ടി.
തൃക്കണ്ണമംഗല്‍ കൊറ്റിലംപാട്ട് അനില്‍കുമാര്‍ ഇന്ദുലേഖ ദമ്പതികളുടെ മകള്‍ അദ്രിജയുടെ തുടയെല്ലാണ് പൊട്ടിയത്. കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കി. ഇന്നലെ രാവിലെയാണ് സംഭവം. അയല്‍വാസിയുടെ പ്ലാവിന്‍കൊമ്പ് ഒടിഞ്ഞ് ഇവരുടെ വീടിനുസമീപമുള്ള വൈദ്യുതലൈനില്‍ വീണിരുന്നു. അപകടാവസ്ഥയിലായതിനെതുടര്‍ന്ന് അനില്‍കുമാര്‍ പലതവണ വൈദ്യുതി ഓഫിസുമായി ബന്ധപ്പെട്ടു. എന്നാല്‍ ജീവനക്കാരെത്തിയെങ്കിലും മരം വെട്ടിമാറ്റാന്‍ തയ്യാറായില്ല. തുടര്‍ന്ന് തിരുവനന്തപുരത്തെ കെഎസ്ഇബി പരാതിസെല്ലില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് എത്തിയ ഉദ്യോഗസ്ഥര്‍ ലൈന്‍കമ്പിയില്‍ കിടന്ന മരക്കൊമ്പിന്റെ ശിഖരം മാത്രം വെട്ടി അതോടെ താഴെയിട്ടശേഷം സ്ഥലം വിട്ടു. പൂര്‍ണ്ണമായി മരക്കൊമ്പ് മാറ്റാത്തത് കാരണം പ്ലാവില്തന്നെ ഒരു ഭാഗം ഇരിക്കുകയും ചെയ്തു. രാവിലെ അദ്രീജ മരത്തിന് മുന്നില്‍ നിന്നു കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ മരക്കൊമ്പില്‍ പിടിച്ചതോടെ മരക്കൊമ്പ് അടര്‍ന്ന് കാലില്‍ പതിക്കുകയായിരുന്നു. നിലവിളികേട്ട് ഓടിയെത്തിയ അയല്‍ക്കാരും നാട്ടുകാരുമാണ് കുട്ടിയെ കൊമ്പിനടിയില്‍ നിന്നും രക്ഷിച്ചത്.’വലത്തെ കാലിന്റെ തുടയെല്ല് പൊട്ടിയ അദ്രിജയെ കൊട്ടാരക്കരയിലെ സ്വകാര്യശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കി. കെഎസ്ഇബിയുടെ അനാസ്ഥയില്‍ തങ്ങളുടെ കുട്ടിയുടെ തുടയെല്ല് പൊട്ടിയതിന് ആരോട് പരാതി പറയുന്നമെന്നറിയാതെ പകച്ച് നില്‍ക്കുകയാണ് മാതാപിതാക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: