തൃശൂര്‍: ടൂറിസം കേന്ദ്രങ്ങള്‍ അംഗപരിമിതര്‍ക്കുകൂടി ആസ്വദിക്കാന്‍ സൗകര്യമൊരുങ്ങുന്നു. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് അടുത്തിടെയാണ് പുറത്തുവന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ തൃശൂര്‍ ജില്ല ഇതിനകം 85 ശതമാനത്തോളം പണി പൂര്‍ത്തിയായിക്കഴിഞ്ഞു.
വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്കും അംഗപരിമിതര്‍ക്കും ഇതിന്റെ ഭാഗമായി സൗകര്യമൊരുക്കും. ടൂറിസം ഡിപ്പാര്‍ട്ട്മെന്റ് ഇക്കാര്യത്തില്‍ അതിവേഗം ബഹുദൂരം മുന്നേറിക്കഴിഞ്ഞതായി അധികൃതര്‍ അവകാശപ്പെടുന്നു.
വില്‍ചെയറുകള്‍ ഉപയോഗിക്കാവുന്ന റാമ്പുകള്‍, അംഗപരിമിതര്‍ക്കായുള്ള പ്രത്യേക ടോയ്ലെറ്റുകള് എന്നിവയും അനുബന്ധ സൗകര്യങ്ങളും മിക്കവാറും എല്ലായിടത്തും പൂര്‍ത്തീകരിച്ചു കഴിഞ്ഞതായി ടൂറിസം ഡിപ്പാര്‍ട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ഷാഹുല്‍ ഹമീദ് പറഞ്ഞു.
ഇക്കാര്യത്തില്‍ തൃശൂര്‍ ജില്ല മറ്റു ജില്ലകളേക്കാള്‍ പുരോഗതി കൈവരിച്ചുവെന്ന് എഞ്ചിനീയറായ ശ്രീരാജ് പറയുന്നു.
ജില്ലയിലെ വാഴാനി, പൂമലഡാം, പീച്ചി ഗാര്ഡന്, വിലങ്ങന്‍കുന്ന് എന്നീ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ അംഗപരിമിതര്‍ക്കുള്ള സംവിധാനങ്ങള്‍ പൂര്‍ണമായും നിര്‍മ്മിച്ചുകഴിഞ്ഞു. വാഴച്ചാലില്‍ നിര്‍മാണങ്ങള്‍ അവസാനഘട്ടത്തിലാണ്.
ഭിന്നശേഷിക്കാര്‍ക്കും പ്രകൃതി സൗന്ദര്യം നുകരാനും പരസഹായമിലല്ലാതെ യഥേഷ്ടം സഞ്ചരിക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ ഒരുങ്ങുന്നതോടെ ടൂറിസം മേഖലക്ക് പുതിയൊരു മുഖം കൈവരുമെന്നതാണ് നേട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: