തൃശൂര്‍: മണാലിയില്‍ നിന്ന് ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യാനായി കൊണ്ടുവന്ന ഹഷീഷ് അടക്കം മൂന്നു യുവാക്കളെ മെഡിക്കല്‍ കോളേജ് പോലീസ് പിടികൂടി. കാറളം വെളുത്തേടത്ത് ഷലീല്‍, അകമല വാടാനപറമ്പില് ഷമീര്‍, ആറ്റത്ര മുല്ലയ്ക്കല് വൈശാഖ് എന്നിവരെയാണ് മെഡിക്കല്‍ കോളേജ് പോലീസ് പിടികൂടിയത്. ഹിമാചല്‍ പ്രദേശിലെ മാണാലി എന്ന സ്ഥലത്തു നിന്നു കൊണ്ടു വന്ന 5 ലക്ഷത്തോളം വിലയുള്ള 130 ഗ്രാം ഹാഷിഷാണ് ഇവരില്‍ നിന്ന് പിടികൂടിയത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇതിന് കിലോയ്ക്ക് 40 ലക്ഷത്തോളം വിലയുണ്ട്. പെരിങ്ങണ്ടൂരിന് സമീപത്തു നിന്ന് മെഡിക്കല്‍ കോളേജ് പോലീസാണ് ഹഷിഷ് സഹിതം യുവാക്കളെ പിടികൂടിയത്. പേരാമംഗലം സി.ഐ.-ബി.സന്തോഷ്, മെഡിക്കല്‍ കോളേജ് എസ്.ഐ.- പി.യു.സേതുമാധവന്, എ.എസ്.ഐ.-രാജന്, സി.പി.ഒ.മാരായ ടെബി ജോര്‍ജ്, ശ്രീജിത്ത്, ശ്രീകാന്ത്, ശശിധരന്, ഡിജോ., നിധീഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: