തൃശൂര്‍: പുരാതന ക്രിസ്ത്യന്‍ ദേവാലയമായ കൊട്ടേക്കാട് സെന്റ് മേരീസ് അസംപ്ഷന്‍ ഫൊറോന പള്ളി പൊളിച്ചുപണിയാനുള്ള നീക്കത്തിന് സ്റ്റേ. പുരാതനമായ നിര്‍മ്മിതി സംരക്ഷിക്കപ്പെടണമെന്ന് കാണിച്ച് ആന്റണി ചിറ്റാട്ടുകര എന്നയാള്‍ നല്കിയ പരാതിയിലാണ് ആര്‍ക്കിയോളജിക്കല്‍ വകുപ്പ് പള്ളി പൊളിക്കാനുള്ള നീക്കം തടഞ്ഞത്. പള്ളിയുടെ കാലപ്പഴക്കം നിര്‍ണയിക്കാനും സ്മാരകമായി സംരക്ഷിക്കപ്പെടണമോ എന്നു തീരുമാനിക്കാനും കൂടുതല്‍ സമയം ആവശ്യമുണ്ടെന്നും അതിനാല്‍ സംസ്ഥാന പുരാവസ്തു വകുപ്പിന്റെ അന്തിമ തീരുമാനം വരുന്നതുവരെ പള്ളി പൊളിക്കരുതെന്നുമാണ് ക്യൂറേറ്ററുടെ ഉത്തരവില്‍ പറയുന്നത്. നാല് നൂറ്റാണ്ടിലേറെ പഴക്കമുള്ള കൊട്ടേക്കാട് സെന്റ് മേരീസ് അസംപ്ഷന്‍ ഫൊറോന പള്ളി പൊളിച്ച് പുതിയ പള്ളി നിര്‍മ്മിക്കാനുള്ള തീരുമാനത്തിനെതിരെ കേരള കാത്തലിക് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് ആന്റണി ചിറ്റാട്ടുകര ജില്ലാ കളക്ടര്‍ക്കും പുരാവസ്തു വകുപ്പ് അധികൃതര്‍ക്കും നിവേദനം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: