കുണ്ടറ: സിറാമിക്സ് കമ്പനിയുടെ കളിമണ്‍ ഖനനം കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിപ്പിക്കുന്നു. ഇതിന് വ്യവസായ വകുപ്പ് അനുമതി നല്കി. താമസിയാതെ ഫണ്ടും അനുവദിക്കും. കാഞ്ഞിരകോട് പൂക്കോലിക്കല് ഭാഗത്ത് മൂന്ന് ഏക്കറോളം വസ്തു ഏറ്റെടുക്കാനാണ് അനുമതിയായത്. ഇതില്‍ ഒരു ലക്ഷംവീട് കോളനിയും ഉള്‍പ്പെടും. അതിലുള്ളവര്‍ക്ക് കാഞ്ഞിരകോട് പള്ളിക്ക് സമീപമുള്ള കമ്പനി വക സ്ഥലത്ത് കമ്പനി തന്നെ വീട് നിര്‍മ്മിച്ച് നല്‍കും.
1937ല്‍ സര് സി.പി. രാമസ്വാമി അയ്യരുടെ ഭരണകാലത്താണ് ചൈനാക്ലേ ഖനനത്തിനായി ഫാക്ടറി കുണ്ടറയില്‍ തുടങ്ങിയത്. ഈ ഫാക്ടറിയ്ക്കു വേണ്ടിയാണ് അന്ന് കുണ്ടറ മുക്കടയില്‍ നിന്ന് റോഡ് നിര്‍മ്മിച്ചതും. പിന്നീട് 1963 ലാണ് ദി കേരള സിറാമിക്സ് ലിമിറ്റഡ് എന്ന പേരില്‍ കേരള സര്‍ക്കാരിനു കീഴില്‍ പൊതുമേഖലാ സ്ഥാപനമായി മാറിയത്.
നഷ്ടത്തിലായതിനാല്‍ മുക്കടയിലുണ്ടായിരുന്ന പോര്‍സലൈന്‍ ഡിവിഷന് വര്‍ഷങ്ങള്‍ക്കു മുന്‍പ് നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍ കാഞ്ഞിരകോട് കയോലിന്‍ ഡിവിഷന് ലാഭത്തിലായതുകൊണ്ടു മാത്രമാണ് കമ്പനി ഇപ്പോഴും നിലനില്‍ക്കുന്നത്. ക്ലേ എടുത്ത കമ്പനിയുടെ സ്ഥലമാണ് ടെക്നോപാര്‍ക്കിന് കൈമാറിയത്.കുണ്ടറയിലേത് മികച്ചയിനം ക്ലേ ആയതിനാല്‍ മാര്‍ക്കറ്റില്‍ ഇതിന് വന്‍ ഡിമാന്റാണ്. ഇവിടുത്തേത് പ്രധാനമായും പേപ്പര്‍ നിര്‍മ്മാണത്തിനായാണ് ഉപയോഗിക്കുന്നത്. പെയിന്റ്, റബര്‍ ഉത്പന്നങ്ങള്‍, പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ഗുളികകള്‍ എന്നിവയുടെ നിര്‍മ്മാണത്തിനും ഇത് ഉപയോഗിക്കുന്നുണ്ട്.
ഖനനത്തിന് സ്ഥലം ലഭിക്കാത്തതും തര്‍ക്കങ്ങളും കുടിവെള്ള പ്രശ്നവും പാരിസ്ഥിതിക പ്രശ്നങ്ങളും കാരണം കമ്പനി വന്‍ പ്രതിസന്ധി നേരിടുകയായിരുന്നു. കൂടുതല്‍ സ്ഥലത്തേക്ക് ഖനനം തുടങ്ങുന്നത് പ്രതിസന്ധി തത്ക്കാലത്തേക്കെങ്കിലും മാറ്റുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: