കൊട്ടാരക്കര: കൃഷിയിലും ഒരുകൈ പയറ്റിയ പൂവറ്റൂര്‍ കിഴക്ക് സഹകരണബാങ്കിന് ആദ്യം വിളഞ്ഞത് തന്നെ നുറുമേനി. 10 ഏക്കര്‍ പുരയിടം പാട്ടത്തിനെടുത്ത് നടത്തിയ കൃഷി വിളവെടുപ്പിന് പാകമായി.
കുളക്കട ആലപ്പാട്ട് ക്ഷേത്രത്തോടു ചേര്‍ന്ന് തന്ത്രി രമേശ് ഭാനുഭാനു പണ്ടാരത്തിലിന്റെ ഉടമസ്ഥതയിലുള്ള പത്തേക്കര്‍ സ്ഥലം പാട്ടത്തിനെടുത്തായിരുന്നു കൃഷി. മൂവായിരം ഏത്തവാഴ, ചേന, കാച്ചില്, നാലായിരം മൂട് മരച്ചീനി, ഇഞ്ചി എന്നിവയാണ് ആദ്യഘട്ടത്തില്‍ കൃഷി ചെയ്തത്. പച്ചക്കറി കൃഷിയും രണ്ടാംഘട്ടമായി ആരംഭിച്ചു.
കൃഷിയിടം ഒരുക്കലും ജലവിതരണ സംവിധാനം ഏര്‍പ്പെടുത്തലും ഉള്‍പ്പടെ പതിനൊന്ന് ലക്ഷത്തോളം രൂപയാണ് ചെലവഴിച്ചത്. 14 ലക്ഷത്തോളം രൂപയുടെ കാര്‍ഷിക ഉത്പ്പന്നങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
ആദ്യഘട്ടത്തില്‍ ഭൂമി ഒരുക്കുന്നതിനും ജലസേചനത്തിനു കൂടുതല്‍ തുക കണ്ടെത്തേണ്ടി വന്നു. അടുത്ത ഘട്ടത്തില്‍ കൃഷി ചെലവ് പകുതിയായി കുറയും. വാഴകൃഷി അടുത്ത ഘട്ടത്തില്‍ ഇരട്ടിയാക്കാനും രണ്ടേക്കറോളം സ്ഥലത്ത് പച്ചക്കറി കൃഷി നടത്താനും പദ്ധതിയുണ്ട്.
35 ലക്ഷത്തോളം രൂപയാണ് സഹകരണബാങ്കിലെ കാര്‍ഷിക സേവനകേന്ദ്രം പ്രവര്‍ത്തനങ്ങള്‍ക്കായി സബ്സിഡിയോടെ സര്‍ക്കാര്‍ നല്‍കുന്നത്. വെള്ളിയാഴ്ച വിളവെടുപ്പ് ഉദ്ഘാടനം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍വ്വഹിക്കുമെന്ന് പ്രസിഡന്റ് പി.റ്റി.ഇന്ദുകുമാറും, അംഗം ഷാജിയും പറഞ്ഞു.
മികച്ച കര്‍ഷകരെ ആദരിക്കും. മുതിര്‍ന്ന സഹകാരികളെ ആദരിക്കല്‍, വിദ്യാഭ്യാസ അവാര്‍ഡ് വിതരണം എന്നിവയും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: