ലണ്ടന്‍: നോര്‍വെയുടെ കാഴ്സ്റ്റണ്‍ വാര്‍ഹോമിന് ലോക ചാമ്പ്യന്‍ഷിപ്പിന്റെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ അപ്രതീക്ഷിത വിജയം. രണ്ടു തവണ ലോക ചാമ്പ്യനായ അമേരിക്കയുടെ കെറോണ്‍ ക്ലെമന്റിനെ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തളളിയാണ് കാഴ്സ്റ്റണ്‍ സ്വര്‍ണമണിഞ്ഞത്. ഇരുപത്തിയൊന്നുകാരനായ വാര്‍ഹോം 48.35 സെക്കന്‍ഡിലാണ് ഹാര്ഡില്സുകള്ക്കു മുകളിലൂടെ സ്വര്‍ണത്തിലേയ്ക്ക് പറന്നിറങ്ങിയത്.
തുര്‍ക്കിയുടെ യാസ്മാനി കോപെല്ലൊ 48.49 സെക്കന്‍ഡില്‍ വെളളി നേടി. കെറോണ്‍ 48.52 സെക്കന്‍ഡില്‍ വെങ്കലം സ്വന്തമാക്കി. എനിക്കിത് വിശ്വസിക്കാനാകുന്നില്ല. കഠിന പ്രയത്നം തന്നെ നടത്തി. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഞാന്‍ ലോക ചാമ്പ്യനായി. വിജയം അത്ഭതപ്പെടുത്തിയെന്നും മത്സരശേഷം കാഴ്സ്റ്റണ്‍ പറഞ്ഞു.
രണ്ടു വര്‍ഷം മുമ്പ് യൂറോപ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഡെക്കാത്തലണില്‍ വെളളിമെഡല്‍ നേടിയ താരമാണ് കഴ്സ്റ്റണ്. ഈ സീസണിലാണ് നാനൂറ് മീറ്റര്‍ ഹര്‍ഡില്‍സില്‍ മത്സരിക്കാന്‍ തുടങ്ങിയത്. ഓസ്ലോ, സ്റ്റോക്ക്ഹോം ഡയമണ്ട് ലീഗില്‍ നാനൂറ് മീറ്റര്‍ ഹര്‍ഡില്‍സില്‍ വിജയം നേടിയിരുന്നു.
അവസാന നിമിഷത്തില്‍ പിഴവു പറ്റിയതാണ് ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നഷ്ടമായതെന്ന് 2007,2009 ലോക ചാമ്പ്യന്‍ഷിപ്പിലും റിയോ ഒളിമ്പിക്സിലും നാനൂര് മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടിയ കെറോണ്‍ ക്ലെമന്റ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: