തൃശൂര്‍: ജില്ലയില്‍ 1 മുതല്‍ 19 വയസ് വരെയുള്ള 7 ലക്ഷം കുട്ടികളെ ലക്ഷ്യമിട്ട് നടത്തിയ വിര വിമുക്ത യജ്ഞത്തിന്റെ ആദ്യ ദിനത്തില്‍ 4.42 ലക്ഷം കുട്ടികള്ക് ഗുളിക നല്കി. 63 ശതമാനം നേട്ടം കൈവരിക്കാനായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: കെ. സുഹിത അറിയിച്ചു. സ്കൂളുകളില്‍ അദ്ധ്യാപകരുടെയും അങ്കണവാടികളില്‍ വര്‍ക്കര്‍മാരുടെയും ആശാ പ്രവര്‍ത്തകരുടെയും നേതൃത്വത്തിലാണ് ഗുളിക നല്‍കിയത്. ഇന്നലെ ഗുളിക കഴിക്കാന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് 17 ന് വീണ്ടും ഗുളിക നല്‍കും. രാജ്യത്ത് വിര നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ട് നടത്തുന്ന പരിപാടിയില്‍ മുഴുവന്‍ കുട്ടികളും പങ്കാളികളായാലേ സമൂഹത്തിന് പൂര്‍ണ്ണ പ്രയോജനം ലഭിക്കുകയുള്ളൂവെന്ന് ഡി.എം.ഒ പറഞ്ഞു. കുട്ടികളുടെ ആരോഗ്യവും പഠനവും മെച്ചപ്പെടുത്താന്‍ പരിപാടി സഹായകരമാകും. മുഴുവന്‍ കുട്ടികള്‍ക്കും ഗുളിക നല്കാന് അദ്ധ്യാപകരും അങ്കണവാടി പ്രവര്‍ത്തകരും ജനപ്രതിനിധികളും ശ്രദ്ധിക്കണമെന്ന് ഡിഎംഒ അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: