തൃശൂര്‍: കേരളത്തിലെ ജാതി ഭ്രാന്തിന്റെ ഇരയാണ് വിനായകനെന്ന് ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന് അഭിപ്രായപ്പെട്ടു. വിനായകന്റെ മരണം സി.ബി.ഐ അന്വേഷിക്കണം എന്ന ആവശ്യവുമായി പട്ടികജാതി-വര്‍ഗ്ഗ മോര്‍ച്ച തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കളക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിനായകന്റെ മരണത്തിനുത്തരവാദികളായവരെ അറസ്റ്റുചെയ്യാതെ അവരെ സംരക്ഷിക്കുന്ന സമീപനമാണ് കേരള സര്‍ക്കാരും മുഖ്യമന്ത്രി പിണറായി വിജയനും സ്വീകരിക്കുന്നതെന്നും വിനായകന്റെ കുടുംബത്തിന് നീതി ലഭ്യമാക്കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ സി.ബി.ഐ ക്ക് കേസ് കൈമാറണമെന്നും വിനായകന്റെ കുടുംബത്തിന് ധനസഹായം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ്.സി മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് പി.സുധീര്‍ മുഖ്യ പ്രസംഗം നടത്തി. എസ്.സി മോര്‍ച്ച ജില്ല പ്രസിഡണ്ട് പി.കെ.ബാബു അദ്ധ്യക്ഷത വഹിച്ച പ്രതിഷേധയോഗത്തില്‍, ബിജെപി ജില്ലാപ്രസിഡണ്ട് നാഗേഷ്, സംസ്ഥാന വൈസ് പ്രസിഡണ്ട് എം.എസ്.സമ്പൂര്‍ണ്ണ, പട്ടികജാതി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സര്‍ജു തൊയ്ക്കാവ്, എസ്.സി മോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറിമാരായ സജീവ് പള്ളത്ത്, ശശി മരതയൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: