ഇരിങ്ങാലക്കുട : കാറളം കിഴുത്താണി പുല്ലത്തറക്കു സിപിഎം നേതാവിന്റെ വീട്ടില്‍ നിന്ന് ഇരുപതോളം ബോംബ് കണ്ടെടുത്തു. തൃശ്ശൂര്‍ നിന്നും വന്ന ബോംബ് സ്ക്വാഡാണ് വീട്ടില്‍നിന്ന് ബോംബ് കണ്ടെടുത്തത്.
ഡിവൈഎഫ്ഐ മൂന്സെക്രട്ടറിയും സിപിഎമ്മിന്റെ സജീവപ്രവര്‍ത്തകനുമായ പുല്ലത്തറ സ്വദേശി പെരിങ്ങാട്ടില്‍ ശശിയുടെ മകന് ഫക്രു എന്നുവളിക്കുന്ന നിധീഷിന്റെ വീട്ടില്‍ നിന്നാണ് പോലീസ് വീര്യമുള്ള ബോംബ് കണ്ടെടുത്തത്. സിപിഎമ്മിന്റെ സജീവപ്രവര്‍ത്തകനും ക്വട്ടേഷന്‍ സംഘാംഗവുമാണ് നിധീഷ്. ബോബ് നിര്‍മ്മിച്ച് വിവിധ സ്ഥലങ്ങളിലേക്ക് എത്തിക്കുകയാണ് ഇവരുടെ തൊഴില്‍. കഴിഞ്ഞ ജൂലൈ ഏഴിന് നെടുമ്പാളില്‍ വച്ച് രണ്ടംഗ സംഘം ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ നിലത്തു വീണ് ബോംബ് പൊട്ടിയ കേസ്സില്‍ അറസ്റ്റ് ചെയത്് റിമാന്റിലായിരുന്ന നെല്ലായി സ്വദേശി മാടാനി ജിജോയെ പുതുക്കാട് പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ബോംബ് നിര്‍മാണത്തെ കുറിച്ചും, ബോംബ് ഒളിപ്പിച്ച് വച്ചതിനെ കുറിച്ചും പോലീസിന് വിവരം ലഭിക്കുന്നത്.
പുല്ലത്തറ ചെമ്മണ്ട കായല്‍ കടുംപാടത്ത് പ്രതി ജിജോയെ തെളിവെടുപ്പിനായി കൊണ്ടു വന്നപ്പോള്‍ രണ്ടു ഇലക്ട്രിക് ഡിറ്റണേറ്ററുകളും, രണ്ട് ജലാറ്റിന്‍ സ്റ്റിക്കുകളും പോലീസ് കണ്ടെടുത്തിരുന്നു. സംഭവത്തിലെ കൂട്ടു പ്രതിയായ പുല്ലത്തറ സ്വദേശി ഫക്രു എന്ന് വിളിക്കുന്ന നിതീഷിന്റെ വീടിന്റെ പുറകു വശത്തു നിന്നുമാണ് പ്ലാസ്റ്റിക് കവറിലും ബക്കറ്റിലുമായി സൂക്ഷിച്ചിരുന്ന ഇരുപതോളം ബോംബുകള്‍ കണ്ടെടുത്തത്.
ഒളിവില്‍ കഴിയുന്ന കൂട്ടുപ്രതി ഫക്രു എന്ന് വിളിക്കുന്ന നിതീഷിന്റെ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. പുതുക്കാട് സി. ഐ, എസ്. പി. സുധീരന്റെ നേത്യത്വത്തില്‍ നടത്തിയ തെളിവെടുപ്പില്‍ ത്യശ്ശൂരില്‍ നിന്നും എസ്. ഐ. മാരായ എം. വി. വിനയചന്ദ്രന്, എ. കെ. പ്രസന്നന് എന്നിവരുടെ നേത്യത്വത്തിലുള്ള ബോംബ് സ്ക്വാഡും, ഡോഗ് സ്ക്വാഡും പങ്കെടുത്തിരുന്നു.
ഇരിങ്ങാലക്കുട സി. ഐ, എം. കെ. സുരേഷ്കുമാറിന്റെ നേത്യത്വത്തിലുള്ള മുരുകേഷ് കടവത്ത്,എം കെ മനോജ്,പി കെ മനോജ് എന്നിവരടങ്ങിയ പോലീസ് സംഘവും സ്ഥലത്ത് എത്തിയിരുന്നു. കണ്ടെടുത്ത ബോംബുകള്‍ സമീപ പ്രദേശത്ത് വച്ച് ബോംബ് സ്ക്വാഡ് നിര്‍വീര്യമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: