ലണ്ടന്‍ : ഇരുനൂറിലും സ്വര്‍ണം നേടി ഡബിള്‍ തികയ്ക്കാന്‍ തയ്യാറെടുത്ത ദക്ഷിണാഫ്രിക്കയുടെ വെയ്ഡ് വാന്‍ നീകെര്‍ക്കിന്റെ സ്വപ്നം തുര്‍ക്കിയുടെ റമില്‍ ഗുലിയേവ് തകര്‍ത്തു.
ഒപ്പത്തിനൊപ്പം പൊരുതിയ നാനൂര് മീറ്റര്‍ ചാമ്പ്യന്‍ നീകെര്‍ക്കിനെ അവസാന നിമിഷം പിന്തളളി റമില്‍ 200 മീറ്ററില്‍ അട്ടിമറി വിജയം നേടി. 20.09 സെക്കന്‍ഡിലാണ് റമില്‍ ഒന്നാമനായത്. ഈ ലോക ചാമ്പ്യഷിപ്പില്‍ തുര്‍ക്കിയുടെ ആദ്യ സ്വര്‍ണമെഡലാണിത്.
200 മീറ്ററിലും സ്വര്ണമണിയാനിറങ്ങിയ നീക്കെര്‍ക്ക് വെളളി മെഡല്‍ കൊണ്ട് തൃപ്ത്തിപ്പെടേണ്ടിവന്നു. 22 വര്‍ഷങ്ങള്‍ക്ക് മുമ്പ് മൈക്കിള്‍ ജോണ്സണ് 200, 400 മീറ്ററുകളില്‍ സ്വര്‍ണം നേടി ഡബിള്‍ തികച്ചതിനുശേഷം ഇതുവരെ ലോക അത്ലറ്റിക് ചാമ്പ്യന്ഷിപ്പിലാരും ഈ നേട്ടം കൈവരിച്ചിട്ടില്ല.
ഒറ്റയ്ക്കോടി 200 മീറ്ററിന്റെ ഫൈനലിലെത്തിയ ബോട്സ്വാനയുടെ ഐസക്ക് മാക്വാലയ്ക്ക് ഫൈനലില്‍ മികവ് പ്രകടിപ്പിക്കാനായില്ല. ആറാമനായാണ് മാക്വാല ഓടിയെത്തിയത്. (20.44 സെക്കന്‍ഡ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: