ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് ( ബിസിസിഐ) ദൈവത്തിന് മുകളിലല്ലെന്ന് മലയാളി ക്രിക്കറ്റര്‍ എസ്.ശ്രീശാന്ത്. തന്റെ ആജീവനാന്ത വിലക്ക് നീക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനുളള ബിസിസിഐയുടെ തീരുമാനത്തിനെതിരെ പ്രതികരിക്കുകയായിരുന്നു ശ്രീശാന്ത്.
കഴിഞ്ഞ ദിവസം ചേര്‍ന്ന് ബിസിസിഐ യോഗമാണ് ശ്രീശാന്തിന്റെ വിലക്ക് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്കാന് തീരുമാനിച്ചത്.
ബിസിസിഐ അപ്പീല്‍ നല്കിയാലും ഞാന്‍ മത്സരരംഗത്തേയ്ക്ക് തിരിച്ചുവരും. ഞാന്‍ യാചിക്കുകയല്ല. ഉപജീവനമാര്‍ഗം തിരിച്ചുനല്‍കാന്‍ ആവശ്യപ്പെടുകയാണ്. അത് എന്റെ അവകാശമാണ്.
ഇവരാരും ദൈവത്തിന് അതീതരല്ല. ഞാന്‍ വീണ്ടും ക്രിക്കറ്റ് കളിക്കുമെന്ന് ശ്രീശാന്ത് ട്വിറ്ററില്‍ കുറിച്ചു. വാതുവെപ്പുമായി ബന്ധപ്പെട്ട് 2013ലാണ് ശ്രീശാന്തിന് ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: