സാനു കെ.സജീവ്
തൃശൂര്‍: കേന്ദ്രസര്‍ക്കാരിന്റെ ഈ ഹെല്‍ത്ത് പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ ക്ലാസുകള്‍ സംഘടിപ്പിച്ച് തൃശൂര്‍ ജില്ല ഒന്നാം സ്ഥാനത്തേക്ക്. ആദ്യഘട്ടത്തില്‍ പദ്ധതി ആരംഭിച്ച തിരുവനന്തപുരം ജില്ലയെ പിന്തള്ളിയാണ് രണ്ടാം ഘട്ടത്തില്‍ പദ്ധതി ആരംഭിച്ച തൃശൂര്‍ ഒന്നാം സ്ഥാനത്തേക്ക് എത്തുന്നത്. പദ്ധതി ആരംഭിച്ച്
ഒരുമാസം പൂര്‍ത്തിയാകുന്നവേളയിലാണ് ജില്ല സംസ്ഥാനത്തിനു തന്നെ മാതൃകയാവുന്ന നിലയിലുള്ള പ്രവര്‍ത്തനവുമായി മുന്നേറുന്നത്.
ഇതിനോടകം മൊബൈല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ജില്ലയുടെ എല്ലാ പ്രദേശത്തിന്റെയും വിവരശേഖരണമടക്കം ഈ ഹെല്‍ത്തിന്റെ ഭാഗമായി പൂര്‍ത്തികരിച്ചിട്ടുണ്ട്. ഇതിനൊപ്പം ലൊക്കാല്റ്റി എന്‍ട്രിയും പൂര്‍ത്തികരിച്ചിട്ടുണ്ട്. ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തി ഫാമിലി ഹെല്ത്തുസെന്ററുകളായി ഉയര്‍ത്തിയ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ വഴി ഇന്നു മുതല്‍ ഈ ഹെല്‍ത്തിന്റെ ഭാഗമായി ആധാര്‍ കാര്‍ഡുകള്‍ ലിങ്ക് ചെയ്തു തുടങ്ങും. ഇതിന് വേണ്ടിയുളള കംപ്യൂട്ടറുകള്‍ ആശുപത്രികളില്‍ സ്ഥാപിക്കുന്ന ജോലികള്‍ ഇന്നലെ പൂര്‍ത്തികരിച്ചിട്ടുണ്ട്. ആധാര്‍ കാര്‍ഡ് ഈ ഹെല്‍ത്തുമായി ലിങ്ക് ചെയ്യുന്നത് വഴി ഒരോ വ്യക്തിയുടെയും സമഗ്ര വിവരങ്ങള്‍ വളരെ വേഗത്തില്‍ കണ്ടെത്താന്‍ സാധിക്കും. പനിയുമായി ഒരാള്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയാല്‍ പോലു ഈ ഹെല്ത്തുവഴി വിരങ്ങള്‍ വളരെ വേഗം കണ്ടെത്താന്‍ സാധികകുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വരും നാളുകളില്‍ ആശുപത്രി സേവനം ഓണ്‍ലൈന്‍ ആക്കാനും വീട്ടില്‍ ഇരുന്ന് തന്നെ ഒ.പി ടിക്കറ്റ് ബുക്ക് ചെയ്യാനടക്കം സാധിക്കുമെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: