തൃശൂര്‍: മുപ്പതു മണിക്കൂറിലധികം നീണ്ടുനില്‍ക്കുന്ന രാമായണ പാരായണം എന്ന റിക്കാര്‍ഡ് ശ്രമവുമായി വെള്ളാറ്റഞ്ഞൂര്‍ സ്വദേശിയും അധ്യാപകനുമായ പി.എന്‍. അനില്‍. ഇന്നുരാവിലെ എട്ടിന് കൂര്‍ക്കഞ്ചേരി എസ്.എം.ബി.പി കോളജ് ഓഡിറ്റോറിയത്തില്‍ രാമായണ പാരായണത്തിന് തുടക്കമാകും.
ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിവാകരന് നമ്പൂതിരിപ്പാട് ഭദ്രദീപം തെളിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്യും. മേയര്‍ അജിത ജയരാജന് അധ്യക്ഷയാകും. സ്വാമി നിഖിലാനന്ദ സരസ്വതികള്‍ മുഖ്യാതിഥിയാകും.
ലിംക ബുക്ക് ഓഫ് റിക്കാര്‍ഡ്സിന്റെയും യൂണിവേഴ്സല്‍ റിക്കാര്‍ഡ്സ് ഫോറത്തിന്റെയും(യുആര്‍എഫ്) മാനദണ്ഡങ്ങള്‍ക്കു വിധേയമായി നടത്തുന്ന പാരായണത്തിന് ഗിന്നസ് സുനില്‍ ജോസഫും, ഇന്ത്യന്‍ ജൂറിയംഗം ഗിന്നസ് സത്താര്‍ ആദൂരും ഉള്‍പ്പെടുന്ന ജൂറിയംഗങ്ങള്‍ വിധികര്‍ത്താക്കളാകും. നാളെ വൈകീട്ട് നാലിനു നടക്കുന്ന സമാപന സമ്മേളനം മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ അധ്യക്ഷയാകും. പി.എന്‍. അനില്‍, രാമായണ കള്‍ച്ചറല്‍ ക്ലബ് കണ്‍വീനര്‍ കുമാര്‍ പാത്രമംഗലം, അഭിജിത്ത് വേലൂര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: