കടക്ക് പുറത്തെന്നു പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയനുമാത്രമല്ല ദേവികുളം സബ് കളക്ടര്‍ പ്രേംകുമാറിനും അറിയാം. പിണറായി മാധ്യമപ്രവര്‍ത്തകരോടാണ് കടക്കു പുറത്ത് എന്നു പറഞ്ഞതെങ്കില്‍ സിപിഎം നേതാക്കളെയാണ് സബ് കളക്ടര്‍ പുറത്താക്കിയത്. ആര്.ഡി.ഒ ഒാഫീസില്‍ ബക്കറ്റ് പിരിവെന്ന പിരിവുകൊള്ളക്കു വന്നതാണ് സിപിഎംകാര്‍.അവരെയാണ് സബ്കളക്ടറുടെ ഗണ്മാന് തന്നെ പടിക്കു പുറത്താക്കിയത്.
ആരു ഭരിച്ചാലും ബക്കറ്റുപിരിവെടുക്കുക സിപിഎമ്മിന്റെ കാലങ്ങളായി തുടര്‍ന്നുവരുന്ന കൊള്ളയാണ്. എല്‍ഡിഎഫ് ഭരിക്കുകയാണെങ്കില്‍ പറയുകയും വേണ്ട. കൊടുക്കാത്തവനും കൊടുത്തതു കുറഞ്ഞവനും വിവരം അറിയും. കവലച്ചട്ടമ്പിമാര്‍ നടത്തുംപോലുള്ള ഗുണ്ടാപ്പിരിവുപോലെയാണ് ഇവരുടെ പിരിവുരീതി. ഇങ്ങനെ കൈയും കണക്കുമില്ലാത്ത കോടികള്‍ എങ്ങോട്ടു പോകുന്നുവെന്ന് ആര്‍ക്കും അറിയില്ല.ആകെ മൂന്നു സംസ്ഥാനങ്ങളിലാണ് സിപിഎം എന്നുപറയാന്‍ കഴിയുകയുള്ളൂവെങ്കിലും ഇന്ത്യയില്‍ ഏറ്റവുംവലിയ ആസ്തിയുള്ള പാര്‍ട്ടി സിപിഎമ്മാണ്. ഇതിന്റെ സകലമാന ഗുണവും ആര്‍ക്കാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
നേതാക്കളെ അനുസരിക്കുകയെന്ന അടിമപ്പണിക്കാരാണല്ലോ സിപിഎം പ്രവര്‍ത്തകര്‍.
വിവിധ ആവശ്യങ്ങള്‍ക്കായി ജനങ്ങള്‍ എത്തുന്ന സമയത്ത് പിരിവുപറ്റില്ലെന്നും പുറത്തുപോകണമെന്നും സബ്കളക്ടര്‍ പറഞ്ഞതായി ഗണ്മാന് അറിയിച്ചതിനെത്തുടര്‍ന്നു പിരിവു നിര്‍ത്തിയ പ്രവര്‍ത്തകര്‍ സബ്കളക്ടറുടെ ഓഫീസിലെത്തി അദ്ദേഹത്തെ കാണാന്‍ ശ്രമിച്ചെങ്കിലും അനുവാദം ലഭിച്ചില്ല. പിന്നീട് പുറത്തുപോയ പ്രവര്‍ത്തകര്‍ സബ് കളക്ടറുടെ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നാരോപിച്ചു വൈകിട്ട് ആര്.ഡി.ഒ ഓഫീസിലേക്കു പ്രതിഷേധ മാര്‍ച്ചുനടത്തി.
ദേവികുളം ഇപ്പോള്‍ സിപിഎമ്മിനു വലിയ തലവേദനയായിരിക്കുകയാണ്.ശ്രീറാം വെങ്കിട്ട റാമിനെ മാറ്റിയപ്പോള്‍ തല്സ്ഥാനത്തുവന്നത് അതിലും വലിയ പുലി. ഇത്തരം ചെറുപ്പക്കാരും സത്യസന്ധരുമായ ഉദ്യോഗസ്ഥരെക്കൊണ്ടുതന്നെ വരുംനാളുകളില്‍ സിപിഎം ഒരുപരുവത്തിലാകും. എന്തായാലും സിപിഎമ്മിനെതിരെ ആഘോഷിക്കാന്‍ ജനങ്ങള്‍ക്കു അവര്‍തന്നെ വലിയ വെടിക്കെട്ടുകള്‍ നല്‍കുകയാണ്. ഇനി സിപിഎം നേതാക്കള്‍ സബ്കളക്ടര്‍ പ്രേംകുമാറിനെതിരെ തിരിയും. അദ്ദേഹത്തിനെതിരെ തെറിവിളിക്കാന്‍ മണിയാശാന് ക്വട്ടേഷനെടുക്കും. നോക്കണേ സിപിഎമ്മിനു നാറാന്‍ ഓരോവഴികള്‍!
പ്രതികരിക്കാൻ ഇവിടെ എഴുതുക: