ഗോരഖ്പുര്‍: ഉത്തര്‍പ്രദേശിലെ ഗോരഖ്പുരില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്സിജന്‍ വിതരണം നിലച്ചതിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 66 ആയി. ഞായറാഴ്ച പുലര്‍ച്ചെ മൂന്നു കുട്ടികള്‍ കൂടി മരിച്ചതോടെയാണ് മരണംസഖ്യ ഉയര്‍ന്നത്.
അതേസമയം, കുരുന്നുകള്‍ ശ്വാസംമുട്ടി മരിച്ച സംഭവത്തില്‍ കോളജ് പ്രിന്‍സിപ്പലിനെ സര്‍ക്കാര്‍ സസ്പന്‍ഡ് ചെയ്തു. കുട്ടികളുടെ മരണകാരണം വ്യക്തമല്ലെന്നും സര്‍ക്കാര്‍ പറയുന്നു. ദുരന്തം ആവര്‍ത്തിക്കാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനായി പ്രത്യേക സമിതിയെയും സര്‍ക്കാര്‍ നിയോഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: