ഈ വിഭൂതികളെയും അവയില്‍ നിലനില്‍ക്കുന്ന എന്റെ ചൈതന്യത്തെയും- ഇവ ഈ അധ്യായത്തില്‍തന്നെ വിവരിക്കുന്നുണ്ട്- വിചിന്തനംചെയ്ത് അറിയുന്നവന് തീര്‍ച്ചയായും ഭക്തിയോഗത്തിന്റെ ഉന്നത ഘട്ടങ്ങളിലേക്ക് ഒരു ഇളക്കമോ സംശയമോ കൂടാതെ ഉയര്‍ന്നുപോകും; സംശയവും വേണ്ട.ഭാഗവത്തത്ത്വ വിജ്ഞാനം നേടുന്ന ഭക്തന് ഈ വിഭൂതിയുടെയും യോഗത്തെയും അറിയുന്നത് അവയില്‍ ദൃഢവിശ്വാസത്തോടെ വേഗത്തില്‍ മുന്നേറാന്‍ സഹായിച്ചു.
ഭാഗവതം, ഭഗവദ്ഗീത എന്നീ ദിവ്യഗ്രന്ഥങ്ങള്‍ ഉത്തമഭക്തരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പഠിക്കുകയും മനനം ചെയ്യുകയുമാണ് നമ്മുടെ കര്‍ത്തവ്യം.വിഭൂതി യോഗങ്ങളെ അറിഞ്ഞ ഭക്തന്റെ ഉത്കൃഷ്ടാവസ്ഥയെ വിവരിക്കുന്നു(10-8)അഹം സര്‍വ്വസ്യ പ്രഭവഃഞാന്- അഹം- സര്‍വസ്യ പ്രഭവഃ- എല്ലാത്തിന്റെയും ഉത്പത്തി കാരണം ഞാന്‍ എന്നു പറഞ്ഞാല്‍ ആരാണ്? ശ്രീശങ്കരാചാര്യര്‍ വിശദീകരിക്കുന്നു-”അഹം-ബ്രഹ്മ. വാസുദേവാഖ്യം (ഞാന്‍ തന്നെയാണ് ബ്രഹ്മം വാസുദേവന്‍ എന്നാണ് എന്റെ ആഖ്യ- പേര്).
ചിത്തും അചിത്തും വിചിത്രവും ആയ ഈ പ്രവര്‍ത്തനത്തിന്റെ ആവിര്‍ഭാവം എന്നില്‍നിന്നാണ്. പരമാകാശത്തില്‍ സ്ഥിതിചെയ്യുന്ന ആത്മീയലോകങ്ങളും എന്നില്‍നിന്നുതന്നെയാണ് ഉദ്ഭവിച്ചത്. അവ നിലനില്ക്കുന്നതും പ്രവര്‍ത്തിക്കുന്നതും എന്നില്‍നിന്ന് ശക്തി നേടുന്നതുകൊണ്ടാണ്.”മത്ത സര്‍വ്വം പ്രവര്‍ത്തതേ’- ഈ കൃഷ്ണനില്നിന്നാണ് എല്ലാം ശക്തിനേടുന്നത്. ഈ യാഥാര്‍ത്ഥ്യം അറിയുന്നവനാണ് ബുദ്ധിമാന്; പണ്ഡിതന്, വേദോപനിഷത്തുകള്‍ എന്നിവ അറിയുന്നവന്.
മഹാഭാരതം മോക്ഷധര്‍മ്മത്തില്‍ ശ്രീകൃഷ്ണഭഗവാന്‍തന്നെ ഇക്കാര്യം പറഞ്ഞുവെച്ചിട്ടും ഉണ്ട്.”പ്രജാപതിം ച രുദ്രം ചാ-പ്യഹമേവ സൃജാമിവൈതൗഹി മാം ന വിജാതീതോമമ മായാ വിമോഹിതൗ.(= ബ്രഹ്മാവിനെയും രുദ്രനെയം ഞാന്‍ തന്നെയാണ് സൃഷ്ടിച്ചിട്ടുള്ളത്. അവര്‍ ഇക്കാര്യവും എന്നെയും അറിയുന്നില്ല. കാരണം, എന്റെ മായയാല്‍ മോഹിതന്മാരാണ്.)എന്റെ ഭക്തന്മാര് വിഭൂതിയും യോഗങ്ങളിലും അറിഞ്ഞു എന്നെത്തന്നെ ഭജിക്കുന്നു.ഭാവസമന്വിതാ:- അവര്‍ സ്വാഭാവിക പ്രവര്‍ത്തനം ഭഗവാനിലേക്കു മാത്രം ഒഴുക്കുന്നു. ഒരു നോക്കുകാണാന്‍ വേണ്ടിയുള്ള കൊതിയോടെ ഭജിക്കുന്നു. ഞാന്‍ അത്യുത്കട സ്നേഹത്തോടെ സേവിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: