രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ പ്രചാരകനും മികച്ച സാമൂഹ്യപ്രവര്‍ത്തകനുമായ പി. സുന്ദരന്റെ ദേഹവിയോഗവാര്‍ത്ത അദ്ദേഹത്തിന് അസുഖമാണെന്ന് അറിയാമായിരുന്നവര്‍ പോലും ഒരു ഞെട്ടലോടെയാണ് കേട്ടത്. സൗമ്യമായ പെരുമാറ്റത്തിലൂടെ അനേകം പേരെ സ്വാധീനിച്ച ഒരു ഉത്തമ സ്വയംസേവകനായിരുന്നു സുന്ദരന്‍.
ഒറ്റപ്പാലം ജില്ലയില്‍ മണ്ണാര്‍ക്കാട് ഖണ്ഡിലെ പള്ളിക്കുറുപ്പ് ശാഖയിലെ സ്വയം സേവകനായ സുന്ദരന്‍ 2005ല്‍ സംഘത്തിന്റെ പ്രചാരകനായി. കല്‍പ്പറ്റ, ബാലുശ്ശേരി ഖണ്ഡുകളുടെ പ്രചാരകനായ ശേഷം വയനാട് ജില്ലയുടേയും കോഴിക്കോട് ഗ്രാമജില്ലയുടേയും പ്രചാരകനായി. കോഴിക്കോട് ഗ്രാമജില്ലയുടെ പ്രചാരകനായിരിക്കെയാണ് ആകസ്മികമായി അര്‍ബുദ രോഗം ബാധിച്ചത്. തുടര്‍ന്ന് കാര്യാലയങ്ങളില്‍ താമസിച്ചുകൊണ്ട് ചികിത്സ നടത്തി വരികയായിരുന്നു. അസുഖം ബാധിച്ച ശേഷവും കാര്യാലയങ്ങളില്‍ തന്നെ കാണാന്‍ വരുന്നവരോട് സൗമ്യമായി സംസാരിച്ചും സംഘകാര്യത്തെക്കുറിച്ച് അന്വേഷിച്ചും അവരെ ഉത്സാഹത്തോടെ തിരിച്ചയക്കാനും ശ്രദ്ധചെലുത്തിയിരുന്നു.
പ്രവര്‍ത്തിച്ച പ്രദേശങ്ങളിലെല്ലാം സ്വയം സേവകരുമായും സംഘ കുടുംബാംഗങ്ങളുമായും ഹൃദ്യമായ വ്യക്തിബന്ധമാണ് സുന്ദരനുണ്ടായിരുന്നത്.
അനുപമമായ സംഘടനാ മികവിനോടൊപ്പം ആദര്‍ശത്തില്‍ അടിയുറച്ച ജീവിതശൈലിയും സംഗീതത്തിലുണ്ടായിരുന്ന കഴിവും അനേകം സ്വയം സേവകരെ അദ്ദേഹത്തിലേക്ക് ആകര്‍ഷിച്ചു. മാതൃകാ സ്വയംസേവകനും സംഘാടകനുമായ സുന്ദരന്റെ ദീപ്തമായ സ്മരണകള്‍ക്ക് മുന്നില്‍ പ്രണാമങ്ങള്‍ അര്‍പ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: