പെറ്റമ്മമാരോടുള്ള ക്രൂരത ദിവസവും കൂടിക്കൂടി വരികയാണ്. മക്കള്‍ ഉണ്ടെങ്കിലും ഏകാകിയായി കഴിയേണ്ട ഗതിക്കേടിലാണ് ഇന്നത്തെ അമ്മമാര്‍. അച്ഛന്റെ മരണശേഷം മക്കള്‍ അമ്മമാരെ വൃദ്ധാശ്രമത്തില്കൊണ്ടാക്കുന്ന പ്രവണതയാണ് കാണുന്നത്. അത്തരത്തിലുള്ള ഒരു സംഭവമാണ് ഒരു മകന് അമേരിക്കയില്‍നിന്ന് അമ്മയെ കാണാന്‍ മുംബൈയിലെ അപ്പാര്‍ട്ടമെന്റില്‍ എത്തിയപ്പോള്‍ അമ്മയുടെ അസ്ഥികൂടം കണ്ടത്.
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ഇത്തരത്തില്‍ തനിച്ച് ജീവിക്കുന്ന അമ്മമാര്‍ ധാരാളം ഈ ഭൂമുഖത്തുണ്ട്. മക്കള്‍ മാതാപിതാക്കളോട് ചെയ്യുന്ന പ്രാകൃത നടപടിയാണിത്. ഇതിനൊരു അറുതിവരുത്തേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.
എന്റെ ഒരു സുഹൃത്തിന്റെ അമ്മ മരിച്ചപ്പോള്‍ അമേരിക്കയിലുള്ള മൂത്തമകന് മരിച്ചുകിടക്കുന്ന അമ്മയുടെ ഫോട്ടോ എടുത്തയക്കാനും, മരണക്രിയകളെല്ലാം ചെയ്യാനും, വിഭവ സമൃദ്ധമായ സദ്യ നല്‍കാനും ഇളയ മകനോട് പറയുകയാണുണ്ടായത്. ജോലിത്തിരക്കായതിനാല്‍ അടുത്തെങ്ങും നാട്ടില്‍ വരാന്‍ സാധിക്കിലെന്നും അദ്ദേഹം അറിയിച്ചു.
ഈ സ്വന്തം മകന് തന്നെ വയറ്റില്‍ പത്ത് മാസം ചുമന്നുനടന്ന് നൊന്തുപ്രസവിക്കുകയും, ഊണും ഉറക്കവും ഉപേക്ഷിച്ച് വളര്‍ത്തിവലുതാക്കി നല്ലൊരു ജോലിയും കിട്ടി നാടുവിടുമ്പോള്‍ അമ്മമാരെ പാടെ മറക്കുന്നു.
ഇത്തരം മക്കള്‍ വലിയ മഹാപാപമാണ് ചെയ്യുന്നതെന്ന് ഓര്‍ക്കണം. ഇത്തരത്തിലുള്ള മക്കള്‍ ഈ ജന്മത്തുമാത്രമല്ല, അടുത്ത ഏഴുജന്മങ്ങളിലും ഗതിപിടിക്കില്ലെന്നുള്ളതില് യാതൊരു സംശയവുമില്ല.
എന്‍.യു.പൈ,
കൂവപ്പാടം, കൊച്ചി
പ്രതികരിക്കാൻ ഇവിടെ എഴുതുക: