ഗുരുവായൂര്‍: ഗുരുവായൂര്‍ തൈക്കാട് പ്രവര്‍ത്തിച്ചിരുന്ന ബിവറേജസ് കോര്പ്പറേഷന് ഔട്ട്ലെറ്റ് അടച്ചു പൂട്ടി. ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് നടപടി. ജനവാസ മേഖലയായ തൈക്കാട് പ്രദേശത്ത് 75 ദിവസം മുമ്പാണ് മദ്യശാല പ്രവര്‍ത്തനം ആരംഭിച്ചത്. ആരാധനാനാലയങ്ങള്ക്കും വിദ്യാലയങ്ങള്‍ക്കും സമീപം അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന മദ്യശാല അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ ജനകീയ സമര സമിതി എന്ന പേരില്‍ ആക്ഷന്‍കൗണ്‍സില്‍ രൂപീകരിച്ച് സമരം നടത്തി വരികയായിരുന്നു. മദ്യശാല പ്രവര്‍ത്തനം തുടങ്ങിയ ദിവസം മുതല്‍ ജനകീയ സമരസമതി അനിശ്ചിതകാല സത്യഗ്രഹവും ആരംഭിച്ചിരുന്നു. സമര സമിതിയുടെ നേതൃത്വത്തില്‍ കെട്ടിടയുടമയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്താനിരുന്നതായിരുന്നു. ഇതിനിടയിലാണ് ഹൈക്കോടതി വിധി പകര്‍പ്പ് ലഭിച്ചത്. തുടര്‍ന്ന് രാവിലെ പ്രദേശത്തെ വീട്ടമ്മമാരും സമര സമിതി പ്രവര്‍ത്തകരും മദ്യശാല ഉപരോധിച്ചു. ഗുരുവായൂര്‍ സി.ഐ. -ഇ.ബാലകൃഷ്ണന്റെ നേതൃത്വത്തിലെത്തിയ പോലീസ് സമരം അവസാനിപ്പിക്കണമെന്നും മദ്യശാല അടച്ചുപൂട്ടാന്‍ ഉത്തരവുണ്ടെന്നും അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ 75 ദിവസമായി നടന്നു വന്നിരുന്ന സമരം അവസാനിപ്പിക്കുകയും ആഹ്ലാദം പ്രകടനം നടത്തുകയും ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: