കോഴിക്കോട്: അവകാശങ്ങള്‍ നിഷേധിച്ച ഇടതു-വലതു മുന്നണികള്‍ക്കെതിരെയുള്ള പ്രതിഷേധമായി കോഴിക്കോട്ടും ജനാധിപത്യ രാഷ്ട്രീയസഭ (ജെആര്‍എസ്) ജില്ലാ കമ്മിറ്റി രൂപീകരിച്ചു. ഇന്നലെ നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന ജെആര്‍എസ് ജില്ലാ കണ്വെന്ഷന് നീതി നിഷേധിച്ചവര്ക്കെതിരെയുള്ള താക്കീതായി മാറി. സംസ്ഥാ ന ചെയര്‍പേഴ്സണ്‍ സി.കെ. ജാനു കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജനറല്‍സെക്രട്ടറി തെക്കന്‍ സുനില്‍കുമാര്‍ രാഷ്ട്രീയ, സംഘടന വിശദീകരണം നടത്തി. തങ്ങളെ അവഗണിച്ചവര്ക്കെതിരെയുള്ള ജനകീയ പ്രതിഷേധത്തിന് വരും നാളുകളില്‍ സംഘടനാ നേതൃത്വം നല്‍കുമെന്ന് തെക്കന്‍ സുനി ല്‍കുമാര്‍ പറഞ്ഞു. കേരളത്തിലെ നവോത്ഥാനമുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് കമ്മ്യൂണിസ്റ്റു പാര്‍ട്ടിയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ചരിത്രത്തോട് കാണിക്കുന്ന വഞ്ചനയാണ്. സാമൂഹ്യനവോത്ഥാന പ്രസ്ഥാനങ്ങള്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ മുന്നേറ്റത്തിന് കാരണമായത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് ഊടുംപാവും നല്‍കിയത് തൊഴിലാളികളും പട്ടികജാതി, പട്ടികവര്ഗ്ഗക്കാരുമായിരുന്നു.
എന്നാല്‍ അധികാരത്തിലെത്തിയതോടെ അവരെ വഞ്ചിക്കുകയായിരുന്നു. സമരങ്ങളിലൂടെ ഉയര്‍ന്നുവന്ന സി.കെ. ജാനു ഉള്‍പ്പെടെയുള്ളവരെ തങ്ങളുടെ ആളാക്കി കൂടെ നിര്‍ത്തി നേട്ടം കൊയ്യാനാണ് സിപിഎം ശ്രമിച്ചത്. എന്നാല്‍ ഇനി അതു നടക്കില്ല. ആദിവാസികള്‍ ഉള്‍പ്പെടെയുള്ള പട്ടികജാതി, പട്ടികവര്‍ഗ്ഗക്കാര്‍ രാഷ്ട്രീയ ശക്തിയായി മാറുകയാണ്. പുതിയ ചരിത്രം രചിക്കുന്നതിനുള്ള ശ്രമമാണ്. അനീതിക്കെതിരെയും നീതിനിഷേധത്തിനെതിരെയും ഇനി സമരങ്ങളുമായി മുന്നോട്ടുപോകും. സംസ്ഥാനത്തെ 11 ജില്ലകളില്‍ ജെആര്എസിന് ജില്ലാ കമ്മിറ്റികള്‍ രൂപീകരിക്കപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വാഗതസംഘം ചെയര്‍ മാന്‍ പി.ബി. ശ്രീധരന് അധ്യക്ഷത വഹിച്ചു. ജെആര്‍എസ് സംസ്ഥാന ആക്ടിംഗ് ചെയര്‍ മാന്‍ ഇ.പി. കുമാരദാസ്, സംസ്ഥാന ട്രഷറര്‍ അഡ്വ. കെ.കെ. നാരായണന്, സം സ്ഥാന കമ്മിറ്റി അംഗങ്ങളായ എം.കെ. മനോഹരന്, പ്രകാശന് മോറാഴ, മാമന് മാസ്റ്റര്‍, പ്രസീത അഴീക്കോട്, മീനാ ക്ഷി ശ്രീധരന്, വിവിധ സംഘടനാ പ്രതിനിധികളായ സതീഷ് പാറന്നൂര്‍, ജനാര്ദ്ദനന് കമ്മട്ടേരി, കെ.കെ. വേലായുധന്, ടി.എം.ഗോപാലന്, സി. ബാബു, പി.എം. നാരായണന്, ടി.പി. ദാസന് എന്നിവര്‍ സംസാരിച്ചു.
പി.എം. നാരായണനെ ജില്ലാ പ്രസിഡന്റും പി.ബി. ശ്രീധരനെ സെക്രട്ടറിയും സി. ബാബുവിനെ ട്രഷററുമായി തെരഞ്ഞെടുത്തു. 25 അംഗ ജില്ലാ കൗണ്‍സിലും രൂപീകരിച്ചു. മണ്ഡലംതല കണ്‍വെ ന്ഷനുകള് വിളിച്ചുചേര് ക്കാനും ജില്ലാ കണ്വെന്ഷന് തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: