ചാലിയം: അരനൂറ്റാണ്ട് മുമ്പ് ഉമ്പിച്ചി ഹാജി സ്കൂളില്‍ അധ്യാപകനായെത്തിയതാണ് തന്റെ മനസ്സിനെയും കലയെയും രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായകമായതെന്ന് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. ഉമ്പിച്ചി ഹാജി ഹയര്‍ സെക്കണ്ടറി സ്കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഘടന സംഘടിപ്പിച്ച തലമുറകളുടെ മഹാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇരുപതാം വയസ്സില്‍ ചാലിയം സ്കൂളില്‍ ഗണിതാധ്യാപകനായെത്തിയപ്പോള് അത് ഹരിപ്പാടുകാരനായ തന്റെ ആദ്യ വടക്കന്യാത്രയായിരുന്നു. ക്ഷേത്രനഗരമായ തന്റെ നാട്ടില്‍ നിന്നും വ്യത്യസ്ഥമായിരുന്നു ചാലിയം. ഇവിടത്തെ ജീവിതവും പഠനവും, എക്കാലത്തെയും ഹിറ്റുകളായ ഗാനങ്ങള്‍ രചിക്കാന്‍ പ്രചോദനമായി. എട്ട് മാസം മാത്രം ഇവിടെ ജോലി ചെയ്ത് പിന്നീട് എഞ്ചിനീയറിംഗ് പഠനത്തിന് പോയെങ്കിലും അസി. ടൗണ്‍ പ്ലാനറായി കോഴിക്കോട്ട് തന്നെ തിരിച്ചെത്തി. കോഴിക്കോട്ട് നിന്നാണ് 1966ല്‍ ആദ്യമായി കാട്ടുമല്ലി സിനിമക്കായി പാട്ടെഴുതാന്‍ മദിരാശിക്ക് വണ്ടി കയറിയതെന്നും അദ്ദേഹം പറഞ്ഞു. അണ്ടിപ്പറ്റ് ബാബു അധ്യക്ഷത വഹിച്ചു.
ഇ.ടി.മുഹമ്മദ് ബഷീര്‍ എംപി, എംഎല്‍എമാരായ വി.കെ.സി. മമ്മദ്കോയ, പുരുഷന് കടലുണ്ടി, ടി.പി.അബ്ദുല്ലക്കോയ മദനി, അലവി മുക്താര്‍, ഭാനുമതി കക്കാട്ട്, സബൂന ജലീല്‍, ഡോ.സി. സോമനാഥന്, പ്രൊഫ.ഇ.പി.ഇമ്പിച്ചിക്കോയ,ഒ.ജയശ്രീ, എ.പി.വിനോദ്കുമാര്‍, മോഹന്‍ ചാലിയം, ഡോ.സന്ദീപ് കുന്നത്ത്, കെ.പി. അഷ്റഫ് എന്നിവര്‍ സംസാരിച്ചു. പി.ബി. ഉമ്പിച്ചി ഹാജി ജീവചരിത്ര ഗ്രന്ഥം അലവിമുക്താര് പ്രകാശനം ചെയ്തു. സാമൂതിരി രാജകുടുംബാംഗം പി.സി. കൃഷ്ണവര്‍മ രാജ ഏറ്റുവാങ്ങി. ഗ്രന്ഥകാരന് കെ.പി.അഷ്റഫ് ഉമ്പിച്ചി ഹാജി സ്മാരക പ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: