കോട്ടയം: ജില്ലയില്‍ തെരുവ് നായ നിയന്ത്രണത്തിനായി ഒരു കോടിയുടെ പദ്ധതി് ജില്ലാപഞ്ചായത്ത് ആരംഭിച്ചു. നായക്കളെ ശാസ്തീയമായി വിഭാവനം ചെയ്തിരിക്കുന്ന ക്ലീനിക്കില്‍ കൊണ്ട് വന്ന് വന്ധീകരിക്കും. തുടര്‍ന്ന് പിടിക്കുന്നയിടത്തു തന്നെ തിരിച്ച് വിടുകയും ചെയ്യും. ഇതിനായി പ്രത്യേക രജിസ്റ്ററും അതാത് ക്ലീനിക്കുകളില്‍ സൂക്ഷിക്കും. ഇത് ആവശ്യമെങ്കില്‍ പൊതുജനങ്ങള്‍ക്ക് പരിശോധിച്ച് ഉറപ്പ് വരുത്താാം. ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്ന നായ്ക്കള്്ക്ക് നല്കുന്ന ഭക്ഷണം പരിസരം വൃത്തികേടാവുന്ന തരത്തിലുള്ളവയല്ലെന്ന് ഉറപ്പാക്കും. തെരുവ നായവന്ധ്യകരണത്തിനുള്ള ലോജിസ്റ്റിക് സഹായം കുടുംബശ്രീയും സാങ്കേതിക സഹായം മൃഗസംരക്ഷണ വകുപ്പുമാണ് നല്‍കുന്നത്. ഒരു തെരുവ് നായ്ക്ക് 2100 രൂപ നിരക്കിലാണ് പ്രതിഫലം നല്‍കുന്നത്. ആദ്യഘട്ടത്തില്‍ വൈക്കം, പരിയാരം, വാഴൂര്‍ എന്നിവടങ്ങളിലാണ് ക്ലീനിക്കുകള്‍ പ്രവര്‍ത്തിക്കുക. തുടര്‍ന്ന് കാഞ്ഞിരപ്പള്ളി, കടനാട് എന്നിവടങ്ങളിലും ആരംഭിക്കും. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സക്കരിയാസ് കുതിരവേലി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍ അദ്ധ്യക്ഷയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: