ലണ്ടന്‍: പരിക്കിനെ തുടര്‍ന്ന് രണ്ടുവര്‍ഷം കായികരംഗത്ത് നിന്ന് വിട്ടുനിന്ന സാലി പീയേഴ്സണ്‍ സ്വര്‍ണത്തിളക്കവുമായി ട്രാക്കില്‍ തിരിച്ചെത്തി. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഈ ഓസ്ട്രേലിയന്‍ താരം ഒന്നാം സ്ഥാനം നേടി.
12.59 സെക്കന്‍ഡിലാണ് പിയേഴ്സണ്‍ ഒന്നാമനായി ഓടിയെത്തിയത്.2008 ലെ ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതവായ ഡാണ് ഹാര്‍പര്‍ നെല്‍സണ്‍ 12.63 സെക്കന്‍ഡില്‍ വെളളിയും ജര്‍മനിയുടെ പമേല 12.72 സെക്കന്‍ഡില്‍ വെങ്കലവും കരസ്ഥമാക്കി.2011 ലെ ലോക ചാമ്പ്യനും 2012 ലെ ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവുമായ സാലി പിയേഴ്സണ്‍ ശക്തമായി തിരിച്ചുവരവിലൂടെയാണ് സ്വര്‍ണം പിടിച്ചത്.
പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് സീസണിലും സാലിക്ക് കളിക്കളത്തിന് പുറത്തിരിക്കേണ്ടിവന്നു.കഠിനാധ്വാനം തന്നെ നടത്തി.എന്താണ് സംഭവിച്ചതെന്ന് അറിഞ്ഞില്ല. വിജയം പിടിക്കാനായതില്‍ സന്തോഷമുണ്ടെന്നും സാലി പറഞ്ഞു.കിരീട പ്രതീക്ഷ നിലനിര്‍ത്തിയിരുന്ന ലോക റെക്കോര്‍ഡ് ജേതാവായ കെന്‍ഡ്രാ ഹാരിസണിന് നാലാം സ്ഥാനം നേടാനെകഴിഞ്ഞുളൂ. സമയം 12.74 നിലവിലെ ജേതാവായ ഡാനീലി വില്ല്യംസണിന് ഫൈനലിന് യോഗ്യത നേടാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: