ലണ്ടന്‍: ദീര്‍ഘദൂര ഓട്ടത്തില്‍ തുടര്‍ച്ചയായ അഞ്ചാം ഇരട്ട കിരീടമെന്ന മാ ഫറയുടെ സ്വപ്നം പൊലിഞ്ഞു.
ലോക ചാമ്പ്യന്‍ഷിന്റെ അയ്യായിരം മീറ്ററില്‍ ഏത്യോപ്യയുടെ മുക്തര്‍ എഡ്രിസ് ഫറയെ അട്ടിമറിച്ച് സ്വര്‍ണം നേടി.ഈ മേളയോടെ അരങ്ങോഴിയുമെന്ന് പ്രഖ്യാപിച്ച ഫറ നേരത്തെ പതിനായിരം മീറ്ററില്‍ സ്വര്‍ണമെഡല്‍ സ്വന്തമാക്കിയിരുന്നു.
കഴിഞ്ഞ രണ്ട് ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും ബ്രിട്ടീഷുകാരനായ ഫറ 5000,10000 മീറ്ററുകളില്‍ ഒന്നാം സ്ഥാനം നേടി ഇരട്ട കിരീടം നേടിയിരുന്നു. എഡ്രിസ് 13 മിനിറ്റ് 32.79 സെക്കന്‍ഡിലാണ് 5000 മീറ്ററില്‍ ഒന്നാം സ്ഥാനം ഓടിയെടുത്തത്. ഫറ വെളളിയും അമേരിക്കയുടെ പോള്‍ കെലിമോ വെങ്കലവും കരസ്ഥമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: