റിയാദ്: വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് സൗദിയില്‍ ജോലി നേടിയ മലയാളി നഴ്സുമാര്‍ ജയിലില്‍. സൗദി ആരോഗ്യമന്ത്രാലയത്തിന് കീഴിലെ ആശുപത്രികളിലാണ് മൂന്ന് മലയാളി നഴ്സുമാര്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ജോലി നേടിയത്.
ജയിലിലായിരുന്ന മൂന്ന് നഴ്സുമാരില്‍ ഒരാള്‍ക്ക് കോടതിയില്‍ നിന്നും ഉപാധികളോടെ ജാമ്യം ലഭിച്ചിരുന്നു. മറ്റു രണ്ട് നഴ്സുമാരും ജിദ്ദയിലെ ജയിലിലാണുള്ളത്. അതേസമയം, മലയാളി നഴ്സുമാരുടെ മോചനത്തിനായി ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരായ ശിവലാല്‍ മീണ, മുഹമ്മദ് ഫൈസല്‍ എന്നിവര്‍ തായിഫ് കിങ് അബ്ദുള്‍ അസീസ് ആശുപത്രിയിലെ ഉന്നത ഉദ്യോഗസ്ഥരുമായി കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: