ഇസ്ലാമാബാദ്: കാശ്മീര്‍ പ്രശ്നങ്ങളില്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് പാക്കിസ്ഥാന് പ്രധാനമന്ത്രി ഷാഹീദ് ഖാകന്‍ അബ്ബാസി.
ഐക്യരാഷ്ട്ര സഭയുടെ പ്രമേയങ്ങള്‍ക്ക് അനുസൃതമായി ഈ മേഖലയിലെ സുസ്ഥിരമായ സമാധാനത്തിന് വേണ്ടി അന്താരാഷ്ട്ര സമൂഹങ്ങള്‍ക്കു പ്രവര്‍ത്തിക്കുവാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തെ എല്ലാ രാജ്യങ്ങളുമായി, പ്രത്യേകിച്ച് അയല്‍ രാജ്യങ്ങളുമായി നല്ല ബന്ധം പുലര്‍ത്താനാണ് പാക്കിസ്ഥാന് ആഗ്രഹിക്കുന്നതെന്നും അബ്ബാസി പറഞ്ഞു.
കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ ദക്ഷിണേഷ്യയിലെ ജനങ്ങള്‍ ഭീകരമായ പീഡനങ്ങള്‍ക്ക് വിധേയരായിട്ടുണ്ട്. ഇവിടുത്തെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ ജനങ്ങള്‍ക്ക് സമൃദ്ധിയും പുരോഗതിയും കൈവരിക്കാനാവില്ലെന്നും അബ്ബാസി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: