കൊച്ചി: അണ്ടര്‍-17 ലോകകപ്പിന്റെ കൊച്ചിയിലെ ഒരുക്കങ്ങള്‍ സംഘാടക സമിതി വര്‍ക്കിങ് ചെയര്‍മാനും കായിക മന്ത്രിയുമായ എ.സി മൊയ്തീന്റെ നേതൃത്വത്തില്‍ നടന്ന യോഗം വിലയിരുത്തി. സപ്തംബര്‍ 21 ന് കേരളത്തിലെത്തുന്ന ലോകകപ്പ് ട്രോഫിയുടെ പ്രദര്‍ശന പരിപാടികള്‍ ആഘോഷമാക്കാന്‍ യോഗം തീരുമാനിച്ചു. ഘോഷയാത്രയോടെ ട്രോഫിയെ വരവേല്‍ക്കും. 26 വരെ വിവിധ സ്ഥലങ്ങളില്‍ ട്രോഫി പ്രദര്‍ശിപ്പിക്കും. സമാപന ദിവസമായ 26ന് ഫോര്‍ട്ടുകൊച്ചിയിലും വിവിധ പരിപാടികള്‍ ഒരുക്കും. ലോകകപ്പ് പ്രചരണാര്‍ത്ഥം കൊച്ചിക്ക് മാത്രമായി ഫുട്—ബോളുമായി ബന്ധപ്പെട്ട ഗാനം തയ്യാറാക്കും
ലോക റെക്കോഡ് ലക്ഷ്യമിട്ട് നടത്തുന്ന ദശലക്ഷം ഗോളുകള്‍ പദ്ധതിയുടെ തീയതികള്‍ നിശ്ചയിക്കാന്‍ സ്—പോര്‍ട്—സ് കൗണ്‍സിലിന് നിര്‍ദ്ദേശം നല്കി. കേരളമൊട്ടാകെ വിവിധ കേന്ദ്രങ്ങളില്‍ ഗോള്‍പോസ്റ്റുകള്‍ സ്ഥാപിച്ച് പൊതുജനങ്ങളെ പങ്കെടുപ്പിച്ച് പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം. 17.77 കോടി ചെലവില്‍ ഒരുക്കുന്ന നഗര സൗന്ദര്യവത്കരണ പരിപാടികള്‍ പുരോഗമിക്കുകയാണെന്ന് നോഡല്‍ ഓഫീസര്‍ എ.ഡി.എം മുഹമ്മദ് ഹനീഷ് യോഗത്തില്‍ അറിയിച്ചു.
പ്രധാന വേദി, പരിശീലന ഗ്രൗണ്ടുകള്‍, അനുബന്ധ റോഡുകള്‍, പാര്‍ക്കിങ് സംവിധാനം, ഇരിപ്പിടങ്ങള്‍, മഹാരാജാസ് കോളജ് പവിലിയന് പുനരുദ്ധാരണം തുടങ്ങിയ നവീകരണ പദ്ധതിയില്‍ ഉള്‍പ്പെടും. കെ.എഫ്.എ പ്രസിഡന്റ് കെ.എം.ഐ മേത്തര്‍, സ്—പോര്‍ട്—സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്, ജി.സി.ഡി.എ ചെയര്മാന് സി.എന്‍ മോഹനന് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: