ന്യൂദല്‍ഹി: മുന്നില്‍ നിന്ന് പടനയിച്ച നായകന് മന്‍പ്രീത് സിങ്ങിന്റെ മികവില്‍ ഇന്ത്യന്‍ ഹോക്കി ടീമിന് യൂറോപ്യന്‍ പര്യടനത്തില്‍ ആദ്യ വിജയം. മൂന്നാം മത്സരത്തില്‍ ഇന്ത്യ ലോക നാലാം റാങ്കുകാരായ ഹോളണ്ടിനെ മൂന്നിനെതി
രെ നാലു ഗോളുകള്‍ക്ക് അട്ടിമറിച്ചു.പര്യടനത്തിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ഇന്ത്യ ലോക അഞ്ചാം റാങ്കുകാരായ ബെല്‍ജിയത്തോട് തോറ്റിരുന്നു.
ആറാം റാങ്കുകാരായ ഇന്ത്യ ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമാണ് പൊരുതി കയറിവന്ന് ഹോളണ്ടിനെ തോല്‍പ്പിച്ചത്.ഇന്ത്യയുടെ രണ്ട് ഗോള്‍ നായകന് മന്‍പ്രതീന്റെ സ്റ്റിക്കില്‍ നിന്നാണ് പിറന്നത്.ആദ്യ ക്വാര്‍ട്ടറില്‍ തന്നെ ആതിഥേയരായ ഹോളണ്ട് ഗോള്‍ നേടി മുന്നിലെത്തി.
പെനാല്‍റ്റി സ്ട്രോക്കിലൂടെ മിങ്ക് വാന്‍ ഡെര്‍ വീര്ഡനാണ് ഗോള്‍ കുറിച്ചത്.
രണ്ടാം ക്വാര്‍ട്ടറില്‍ മത്സരത്തിന്റെ നിയന്ത്രണം ഇന്ത്യ ഏറ്റെടുത്തു. വരുണ്‍കുമാര്‍ ഒന്നാന്തരമൊരു ഗോളിലൂടെ ഇന്ത്യക്ക് സമനില സമ്മാനിച്ചു. ഇടവേളയ്ക്ക് മുമ്പ് മന്‍പ്രീതിന്റെ ഗോളിന്റെ ഇന്ത്യ മുന്നില്‍ കയറി.
മൂന്നാം ക്വാര്‍ട്ടറില്‍ മന്‍പ്രീത് വീണ്ടു ഗോള്‍ ഇന്ത്യയുടെ ലീഡ് 3-1 ആയി ഉയര്‍ത്തി. ഹര്‍ജീത്ത് സിങ്ങും ഗോള്‍ നേടിയതോടെ ഇന്ത്യക്ക് 4-1ന്റെ ലീഡായി. അവസാന ക്വാര്‍ട്ടറില്‍ തകര്‍ത്തു കളിച്ച ഹോളണ്ട് രണ്ട് ഗോള്‍ മടക്കി.ബോബ് ഡി വൂഡാണ് രണ്ട് ഗോളും നേടിയത്. തുടര്‍ന്ന് പ്രതിരോധം ശക്തമാക്കി ഇന്ത്യ വിജയം ഉറപ്പിച്ചു. പര്യടനത്തിലെ നാലാം മത്സരത്തില്‍ ഇന്ത്യ ഹോളണ്ടിനെ തന്നെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: