ലണ്ടന്‍: ദക്ഷിണാഫ്രിക്കയുടെ കാസ്റ്റര്‍ സെമന്യക്ക് ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ 800 മീറ്ററില്‍ മൂന്നാം സ്വര്‍ണം. നിലിവിലെ ഒളിമ്പിക്സ് ചാമ്പ്യനായ കാസ്റ്റര്‍ ഒരു മിനിറ്റ് 55.16 സെക്കന്‍ഡിലാണ് ഒന്നാം സ്ഥാനം ഓടിയെടുത്തത്.ഈ സീസണിലെ ഏറ്റവും മികച്ച സമയമാണിത്. 2009,2011 ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ കാസ്റ്റര്‍ ഈ ഇനത്തില്‍ സുവര്ണകിരീടമണിഞ്ഞിരുന്നു.
ഒളിമ്പിക് വെളളി മെഡല്‍ ജേതാവും ലോക ഇന്‍ഡോര്‍ ചാമ്പ്യനുമായ ബുറുണ്ടിയുടെ ഫ്രാന്സീന് നിയോണ്സാബ ഒരു മിനിറ്റ് 55.92 സെക്കന്‍ഡില്‍ വെളളി മെഡല്‍ നേടി. അമേരിക്കയുടെ എജീ വില്‍സണാണ് വെങ്കലം.ഒരു മിനിറ്റ് 56.65 സെക്കന്‍ഡിലാണ് വില്‍സണ്‍ ഓടിയെത്തിയത്. എന്നെ പിന്തുണച്ച എല്ലാവര്ക്കും നന്ദി. ലോക ചാമ്പന്‍ഷിപ്പില്‍ വീണ്ടും സ്വര്‍ണം നേടാനായതില്‍ സന്തോഷമുണ്ട്. 1983 ല്‍ ജാര്‍മില കുറിച്ച ഒരു മിനിറ്റ് 53.28 സെക്കന്‍ഡിന്റെ ലോക റെക്കോര്‍ഡ് തകര്‍ക്കുയാണ് അടുത്ത ലക്ഷ്യം. ഒളിമ്പിക്സ്, ലോക ചാമ്പ്യന്‍ഷിപ്പ് , കോമണ്‍വെല്‍ത്ത് ഗെയിംസുകളില്‍ സ്വര് ണ മെഡലുകളായി . ഇനി ലോക റെക്കോര്‍ഡു തകര്‍ക്കുകയെന്നതാണ് ലക്ഷ്യമെന്ന് കാസ്റ്റര്‍ പറഞ്ഞു.
യോഹാന്‍ സ്വര്‍ണം
ലണ്ടന്‍: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഫ്രാന്‍സിന്റെ യോഹാന്‍ ഡിനിസിന് 50 കീലോ മീറ്റര്‍ നടത്തില്‍ സ്വര്‍ണം. ആറാം തവണ ഈ ഇനത്തില്‍ മത്സരിച്ച യോഹാന്‍ മൂന്ന് മണിക്കൂര്‍ 33 മിനിറ്റ് 12 സെക്കന്‍ഡിലാണ് ഒന്നാം സ്ഥാനം നേടിയത്.
2007 ല്‍ വെളളിമെഡല്‍ നേടിയതാണ് ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ യോഹാന്റെ മുന്‍ മികച്ച പ്രകടനം. 2012, 2008 ഒളിമ്പിക്സുകളില്‍ യോഹനെ അയോഗ്യനാക്കിയിരുന്നു.
ഒളിമ്പിക്സില്‍ സ്വര്‍ണം നേടുകയാണ് അടുത്ത ലക്ഷ്യമെന്ന് ഫ്രാന്‍സിന്റെ മൂന്നാം സ്വര്‍ണം നേടിയ യോഹാന്‍ പറഞ്ഞു. ജപ്പാന്റെ ഹിരൂകി അരായ് വെളളിയും കായ് കോബായാസ്ക്കി വെങ്കലവും കരസ്ഥമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: