എരുമേലി: കോടിക്കണക്കിന്ശബരിമല തീര്‍ത്ഥാടകരെത്തുന്ന എരുമേലിയില്‍ സര്‍ക്കാരും മറ്റ് വകുപ്പുകളും കോടിക്കണക്കിനു രൂപ ചിലവഴിച്ച് വിമാനത്താവളമുള്‍പ്പെടെയുള്ള വികസനത്തിനായി മുറവിളി കൂട്ടുമ്പോള്‍ പൊതുശൗചാലയമില്ലെന്ന എരുമേലിയുടെ ഗതികേട് ചര്‍ച്ചയാകുന്നു
ശബരിമല തീര്‍ത്ഥാടനമെന്ന പേരില്‍ കോടിക്കണക്കിനു രൂപ ചിലവഴിച്ചും, വിവാദമുണ്ടാക്കിയും അഴിമതികാട്ടി തട്ടിയെടുക്കുകയും അതിനായി ഇപ്പോഴും കാത്തിരിക്കുകയും ചെയ്യുന്ന ശബരിമല തീര്‍ത്ഥാടനത്തിന്റെ കേന്ദ്രമായ എരുമേലിയില്‍ യാത്രക്കാരും തീര്‍ത്ഥാടകരും പ്രാഥമികാവശ്യത്തിനായി ‘ശൗചാലയം’ തേടി നെട്ടോട്ടമോടുന്ന ഗതികേട് ഭരണാധികാരികളെത്തന്നെ നാണം കെടുത്തുകയാണ്.
ശബരിമല തീര്‍ത്ഥാടന വേളയില്‍ വിവിധ സ്ഥലങ്ങളിലായി 3000 ലധികം ശൗചാലയങ്ങളാണ് തീര്‍ത്ഥാടകരെ കൊള്ളയടിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ തീര്‍ത്ഥാടനത്തിനു ശേഷം ഓണം/വിഷു ആഘോഷവും കഴിഞ്ഞാല്‍ ഒരു ദിവസം പോലും ശൗചാലയം തുറക്കാത്തതാണ് ഈ നാണക്കേടിന് വഴിയൊരുക്കിയിരിക്കുന്നത്. മാസ പൂജക്കെത്തുന്ന തീര്‍ത്ഥാടകര്‍.
ദിവസം എത്തുന്ന ടൂറിസ്റ്റുകള്‍, മലയോര മേഖലയിലെ ആയിരക്കണക്കിനു ബസ് യാത്രക്കാര്‍ എന്നിവര്‍ക്ക് ഒന്ന് മൂത്രമൊഴിക്കാന്‍ പോലും സൗകര്യമില്ലാത്ത ഒരു പഞ്ചായത്ത് എന്ന് കേള്‍ക്കുമ്പോള്‍ ഈ ആവശ്യത്തിനായി വരുന്നവരോട് മറുപടി പറയുന്നവര്‍ അനുഭവിക്കുന്ന നാണക്കേടും ഭരണക്കാരോട് തോന്നുന്ന വെറുപ്പും ചെറുതല്ല.
വികസനത്തിന്റെ മൊത്ത വിതരണ കച്ചവടക്കാരായ ഇരുമുന്നണികളും പഞ്ചായത്ത് മാറി മാറി ഭരിച്ചിട്ടും പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലും, കെഎസ്ആര്റ്റിസിയിലുമുള്ള പൊതു ശൗചാലയം തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ ഇവര്‍ക്ക് ഇപ്പോഴും കഴിയുന്നില്ല.
എന്നാല്‍ ശൗചാലയമുണ്ടെങ്കിലും അതു നേരില്‍ കാണുന്നവര്‍ക്ക് മാത്രമേ അതിന്റെ ദുരവസ്ഥ മനസിലാകൂ.സമീപ പഞ്ചായത്തുകള്‍ ശൗചാലയമുണ്ടാക്കി യാത്രക്കാര്‍ക്ക് മികച്ച സൗകര്യം ഒരുക്കുമ്പോള്‍ കൂട്ടത്തല്ലും ഗ്രൂപ്പിസവും കൊണ്ട് രാഷ്ട്രീയത്തേയും ഭരണത്തേയും അട്ടിമറിക്കുന്ന നിലവാരമില്ലാത്ത ഭരണക്കാരുടെ നാടായി എരുമേലി മാറുകയാണന്നും നാട്ടുകാര്‍ പറയുന്നു.
പൊതു ശൗചാലയങ്ങള്‍ തുറക്കാന്‍ മനുഷ്യാവകാശ കമ്മീഷനും, കളക്ടറും പറഞ്ഞിട്ടും ഭരണാധികാരികള്‍ക്ക് അതിന് കഴിയുന്നില്ല.
ശൗചാലയമന്വേഷിച്ച് വരുന്നവരെ ഭരണക്കാരുടേയും. ജനപ്രതിനിധികളുടേയും, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടേയും വീടുകളിലേക്ക് പറഞ്ഞു വിടേണ്ട സാഹചര്യമാണുള്ളതെന്നും നാട്ടുകാര്‍ ഒന്നടങ്കം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: