ന്യൂദല്‍ഹി: സുരക്ഷിതവും വികസിതവുമായ ഇന്ത്യയാണ് ലക്ഷ്യമെന്നും എല്ലാവര്ക്കും തുല്യതയുള്ള ഇന്ത്യയെ കെട്ടിപ്പടുക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയില്‍ ദേശീയ പതാകയുയര്‍ത്തിയശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ പ്രവര്‍ത്തന നേട്ടങ്ങളേയും നടപടികളെയും കുറിച്ച് പരാമര്‍ശിച്ച മോദി ഗ്യാസ് സബ്സിഡി, സ്വഛ് ഭാരത്, നോട്ട് അസാധുവാക്കല്‍ തുടങ്ങിയ നീക്കങ്ങള്‍ക്ക് രാജ്യത്തെ ജനങ്ങളുടെ പിന്തുണ ലഭിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഈ വര്‍ഷം വളരെയേറെ പ്രാധാന്യം നിറഞ്ഞതാണെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ക്വിറ്റ് ഇന്ത്യ സമരത്തിന്റെ 75 -ാം വാര്‍ഷികമാണ് ഇത്. ചമ്ബാരന്‍ സത്യാഗ്രഹത്തിന്റെ 100-ാം വാര്‍ഷികവും, ബാലഗംഗാധര തിലകന് ബ്രിട്ടീഷുകാര്‍ക്കെതിരെ ജനങ്ങളെ ഒന്നിപ്പിക്കാനായി ഗണേശോത്സവം സംഘടിപ്പിച്ചതിന്റെ 125-ാം വാര്‍ഷികവും ഇന്നാണെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു.
പുതിയ ഇന്ത്യ എന്ന ലക്ഷ്യത്തിലേക്ക് നമുക്ക് രാജ്യത്തെ കൊണ്ടുപോകേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാവരും ഈ രാജ്യത്ത് തുല്യരാണ്. ആരും വലുതോ ചെറുതോ അല്ല. നമുക്കൊരുമിച്ച് രാജ്യത്തിന് പുതിയ ഊര്‍ജം പകരാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2018 ജനുവരി 1 എന്നത് സാധാരണ ദിനമായിരിക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഗോരഖ്പുര്‍ ദുരന്തത്തെ കുറിച്ച് പരാമര്‍ശിച്ച മോദി കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നമ്മുടെ നിരപരാധികളായ കുട്ടികള്‍ ഗോരഖ്പുര്‍ ആശുപത്രിയില്‍ മരണത്തിന് വിധേയരായി എന്നും രാജ്യത്തെ ജനങ്ങള്‍ ഗോരഖ്പുര്‍ ദുരന്തത്തിന്റെ ഇരകള്‍ക്കൊപ്പം തോളോടുതോള്‍ ചേര്‍ന്ന് നില്‍ക്കണമെന്നും കൂട്ടിച്ചേര്‍ത്തു.
കശ്മീരില്‍ സമാധാനം പുലരണമെന്നും ഭീകരവാദത്തിനെതിരെ ഒന്നിച്ച് പോരാടണെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ സമരസേനാനികള്‍ സ്വപ്നം കണ്ട ഇന്ത്യ 2022 ല്‍ സാക്ഷാത്കരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഈ നൂറ്റാണ്ടില്‍ ജനിച്ചവര്‍ 2018 ല്‍ രാജ്യത്തിന്റെ ഭാഗ്യവിധാതാക്കന്മാരായിമാറുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഉദാസീനമനോഭാവം വേണ്ടെന്ന് വെക്കണം. രാജ്യത്തിന്റെ പുരോഗതിയെ അത് സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ സുരക്ഷയ്ക്കാണ് മുഖ്യ പരിഗണനയെന്നും നമ്മുടെ സൈനികര്‍ വരുടെ ധൈര്യം തെളിയിച്ചിട്ടുള്ളതാണെന്നും മോദി പറഞ്ഞു.
ചരക്കുസേവന നികുതി സഹകരണ ഫെഡറലിസത്തിന്റെ അന്തസത്തയെക്കാണിക്കുന്നു. രാജ്യം ജിഎസ്ടിയെ പിന്തുണച്ചെന്നും സാങ്കേതിക വിദ്യ ഇക്കാര്യത്തില്‍ സഹായത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ നമ്മള് ഒറ്റക്കല്ലെന്നും നിരവധി രാജ്യങ്ങള്‍ നമുക്കൊപ്പമിന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നമ്മള് ഒമ്ബത് മാസം കൊണ്ട് മംഗള്യാന് പേടകത്തെ ലക്ഷ്യസ്ഥാനത്തെത്തിച്ചു. അത് നമ്മുടെ കാര്യശേഷി തെളിയിക്കുന്നു. എന്നാല്‍ ഒരു റെയില്‍വേ പദ്ധതി കഴിഞ്ഞ 42 വര്‍ഷമായി മുടങ്ങിക്കിടക്കുകയാണെന്നും മോദി ചൂണ്ടിക്കാണിച്ചു.
രാവിലെ മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയതിനുശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. മുന്‍ പ്രധാനമന്ത്രി ഡോ.മന്മോഹന് സിങ്, ഗുര്‍ചരണ്‍ കൗര്‍, എച്ച്.ഡി.ദേവഗൗഡ, കേന്ദ്രമന്ത്രി രാജ്നാഥ് സിങ്, അരുണ്‍ ജയറ്റ്ലി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി എത്തിയിട്ടുണ്ട്. ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെമ്ബാടും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: