തലശ്ശേരി: നഗരസഭയിലെ 52 വാര്‍ഡുകളിലും സമ്പൂര്‍ണ്ണമായി മാലിന്യം സംസ്കരിക്കുന്നുണ്ടെന്നുള്ള ഔേദ്യാഗിക പ്രഖ്യാപനം നവമ്പറില്‍ നടത്താന്‍ ഇന്നലെ ചേര്‍ന്ന അടിയന്തിര കൗണ്‍സില്‍ യോഗം തീരുമാനിച്ചു. പൈപ്പ് കമ്പോസ്റ്റ്, ബയോഗ്യാസ്, റിംഗ് കമ്പോസ്റ്റ്, കുഴിച്ചുമൂടല്‍ തുടങ്ങി വിവിധ തരം സംസ്കരണരീതികള്‍ മുക്കാല്‍ ശതമാനം വീട്ടുകാരും നടത്തുമ്പോള്‍ ഏതാനും ചില വീടുകളില്‍ മാലിന്യങ്ങള്‍ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കയാണെന്ന് ഇത് സംബസിച്ച് നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയിരുന്നു. ഇത്തരം വീട്ടുകാരെ കൂടി ഉള്‍പെടുത്തി അവര്‍ക്കാവശ്യമുള്ള മാലിന്യ സംസ്കരണ സംവിധാനം ഒരുക്കി നല്‍കും. സപ്തമ്പര്‍, ഒക്ടോബര്‍ മാസങ്ങളോടെ ഇത് നടപ്പാക്കും.
കാര്‍ഷിക മേഖലയിലെ ഗുണഭോക്താക്കളുടെ ലിസ്റ്റ് അംഗീകരിക്കാനാണ് അടിയന്തിര കൗണ്‍സില്‍ ചേര്‍ന്നത്. ആവശ്യമായ ഭേദഗതികള്‍ വരുത്തിയ ശേഷം ഈ മാസം 21 ന് ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ പട്ടികക്ക് അന്തിമ അംഗീകാരം നല്‍കും. നഗരസഭാ ബസ്സ്റ്റാന്റ്, ടാക്ലി സ്റ്റാന്റ് പരിസരത്തെ അനധികൃത പാര്‍ക്കിംഗും ഇവിടങ്ങളില്‍ നടത്തുന്ന ഫീസ് പിരിവും നിര്‍ത്തും. പ്രസ്തുത കേന്ദ്രങ്ങളില്‍ പരാതിക്കിടയില്ലാത്ത വിധം വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനും ബന്ധപ്പെട്ടയാള്‍ക്ക് ഫീസ് പിരിക്കാനുമുള്ള തീരുമാനം അടുത്ത കൗണ്‍സില്‍ കൈക്കൊള്ളും ചെയര്മാന് സി കെ.രമേശന് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വാഴയില്‍ വാസു, കെ.വിനയരാജ്, എം.പി.അരവിന്ദാക്ഷന്, വി.രത്നാകരന്, സാജിദ ടീച്ചര്‍, ഇ.കെ.ഗോപിനാഥ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: